തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

കൊണ്ടോട്ടി: കൊളത്തൂർ വിമാനത്താവളം റോഡിന് സമീപം തോട്ടത്തിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ചാലക്കുടി എലഞിപ്ര കളിക്കൽ മൂതേടൻ വീട്ടിൽ എം.എ ജോഷി (41) യാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രയാസത്താലുള്ള മാനസിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ മനസിലായതെന്ന് കരിപ്പൂർ പൊലിസ് പറഞ്ഞു.

സാമ്പത്തി ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് ജോഷി മാസങ്ങൾക്ക് മുമ്പ് വിദേശത്തേക്ക് പോയിരുന്നു. എന്നാൽ കാര്യമായ ജോലി ശരിയാകാതെ വന്നതോടെ നാട്ടിലേക്ക് തന്നെ തിരിച്ചു.കഴിഞ്ഞ നാലിന് വിദേശത്തു നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയതാണ്. തുടർന്ന് വിമാനത്താവള പരിസരത്ത് റൂമെടുത്ത് ജോലി അന്വേഷിച്ചെങ്കിലും ഒന്നും ശരിയായില്ല. ഇതേ തുടർന്നുള്ള മനപ്രയാസത്തിൽ അത്മഹത്യ ചെയ്തതാകാമെന്നാണ് പൊലിസ് പറയുന്നത്.

ചൊവ്വാഴ്ച്ചയാണ് കൊളത്തൂർ പുഷ്ക് ഹോട്ടലിനു എതിർവശം തോട്ടിൻകരയിലുള്ള പ്ലാവ് മരത്തിൽ കഴുത്തിൽ കേബിൾ വയറ്​ കെട്ടി തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. ആളെ തിരിച്ചറിയാത്തത് കാരണം കരിപ്പൂർ പൊലിസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടു പോയി. 

Tags:    
News Summary - man who was found hanging identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.