ഡി.ആര്‍.ഐ സംഘത്തെ ആക്രമിച്ച കേസ്: മുഖ്യപ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊണ്ടോട്ടി: കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് പിടികൂടാനെത്തിയ ഡി.ആര്‍.ഐ സംഘത്തെ ആക്രമിച്ച സംഘത്തിലെ മുഖ്യപ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. മുക്കം കുമരനെല്ലൂര്‍ പയനിങ്ങല്‍ നിസാറുമായാണ് കൊണ്ടോട്ടി സി.ഐ കെ.എം. ബിജുവിെൻറ നേതൃത്വത്തില്‍ ബുധനാഴ്ച വിമാനത്താവള റോഡില്‍ തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പിന് ശേഷം മലപ്പുറം കോടതിയില്‍ ഹാജരാക്കി. ഈ മാസം ആറിനാണ് കരിപ്പൂര്‍ വിമാനത്താവള റോഡില്‍ പരിശോധനക്കെത്തിയ ഡി.ആര്‍.ഐ സംഘത്തെ നിസാറിെൻറ നേതൃത്വത്തിലുള്ള സ്വര്‍ണക്കടത്ത് സംഘം വാഹനമിടിപ്പിച്ച് അപയപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഡി.ആര്‍.ഐ ഉദ്യോഗസ്ഥരായ നജീബ്, ആല്‍ബര്‍ട്ട് ജോര്‍ജ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.