ചിഹ്നമായ കുട ചൂടി കുഞ്ഞപ്പൻ വോട്ടുതേടുന്നു

ചിഹ്നം ചൂടി കുഞ്ഞപ്പ‍െൻറ വോട്ടുപിടിത്തം

കരുവാരകുണ്ട്: വോട്ടുതേടി കുഞ്ഞപ്പൻ വീടുകളിലെത്തുന്നത് ചിഹ്നവും കൈയിലേന്തി. പ്രചാരണത്തിനിറങ്ങുമ്പോൾ പ്രവർത്തകർ സമ്മാനിച്ച വലിയ വെള്ളക്കുട കുലുക്കി അദ്ദേഹം പറയും; ചിഹ്നം മറക്കണ്ട. ഗ്രാമപഞ്ചായത്ത് വാർഡ് 18 പുത്തനഴിയിലെ സ്വതന്ത്ര സ്ഥാനാർഥിയാണ് കെ.പി. അലക്സാണ്ടർ എന്ന കുഞ്ഞപ്പൻ.

ത്രികോണമത്സരം നടക്കുന്ന കരുവാരകുണ്ടിലെ ഏക 'യു.ഡി.എഫ്' സ്ഥാനാർഥി കൂടിയാണ് കോൺഗ്രസിെൻറ ഈ മുൻ മണ്ഡലം പ്രസിഡൻറ്. പരമ്പരാഗത സി.പി.എം വാർഡായ പുത്തനഴിയിൽ 2010ൽ കുഞ്ഞപ്പൻ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചിരുന്നു. ഇത്തവണ പുത്തനഴിയിൽ ഇദ്ദേഹം തന്നെ മതിയെന്ന് ലീഗുകാർ വാശിപിടിച്ചു. അതോടെ കുഞ്ഞപ്പൻ സ്വതന്ത്രവേഷമണിഞ്ഞ് കുട ചിഹ്നവുമാക്കി. കുട സമ്മാനമായി കിട്ടിയതോടെ വോട്ടുപിടിത്തം കുട ചൂടിയുമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.