നെടുമ്പാശ്ശേരി ബസ് സർവിസ് പുനരാരംഭിക്കണമെന്നാവശ്യം ശക്തം

തിരൂർ: തിരൂർ വഴിയുണ്ടായിരുന്ന നെടുമ്പാശ്ശേരി വിമാനത്താവള സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യം. തിരൂർ വഴി മുമ്പുണ്ടായിരുന്ന നെടുമ്പാശ്ശേരി എ.സി ബസുകൾ കൊച്ചി വിമാനത്താവളം വഴി പോകുന്നവർക്ക് സഹായകരമായിരുന്നു. രാവിലെയും രാത്രിയുമായി രണ്ടു വോൾവോ ബസുകളാണ് തിരൂർ വഴി മുമ്പ് സർവിസ് നടത്തിയിരുന്നത്. നെടുമ്പാശ്ശേരിയിലേക്ക് പോകുമ്പോൾ രാവിലെ ഏഴ് മണിയോടെയാണ് കോഴിക്കോട് നിന്നുള്ള വോൾവോ ബസ് തിരൂരിലെത്തിയിരുന്നത്. രാത്രി 8.20നാണ് കൽപറ്റയിൽ നിന്നുള്ള വോൾവോ ബസ് തിരൂരിലെത്തിയിരുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് യൂനിവേഴ്സിറ്റി-പരപ്പനങ്ങാടി-താനൂർ-തിരൂർ-പൊന്നാനി-ചാവക്കാട്-ഗുരുവായൂർ-ചൂണ്ടൽ-തൃശൂർ-അങ്കമാലി വഴി നെടുമ്പാശ്ശേരി എയർപോർട്ടിലെത്തുന്ന ബസുകൾ, പുലർച്ചെ അഞ്ചിനും ഉച്ചക്ക് 1.30നുമാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് തിരിച്ച് പുറപ്പെട്ടിരുന്നത്. ജില്ലയുടെ തീരദേശ മേഖലയിൽനിന്ന് തൃശൂർ, അങ്കമാലി ഭാഗത്തേക്ക് പോകുന്ന യാത്രക്കാരും ഈ ബസിനെ ആശ്രയിച്ചിരുന്നു. സർവിസ് പുനരാരംഭിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.