സിദ്ദീഖ് കാപ്പെൻറ മോചനം: മുഖ്യമന്ത്രിക്ക് ടി.എൻ. പ്രതാപെൻറ കത്ത്

സിദ്ദീഖ് കാപ്പൻെറ മോചനം: മുഖ്യമന്ത്രിക്ക് ടി.എൻ. പ്രതാപൻെറ കത്ത് * 'ഇടപെടാൻ ഇനിയും വൈകിയാൽ ചരിത്രം കുറ്റക്കാരനെന്ന് വിധിക്കും' തൃശൂർ: യു.പിയിലെ ഹാഥറസിലേക്കുള്ള യാത്രാമധ്യേ പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി തടവിലാക്കിയ മലപ്പുറം സ്വദേശിയും കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പൻെറ നിരുപാധിക മോചനത്തിന് സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. അറസ്റ്റ് യു.പി സർക്കാറിൻെറ വർഗീയ അജണ്ടയുടെ ഭാഗമാണ്. ഹാഥറസ് ക്രൂരത പുറത്തുവന്നപ്പോൾ വിഷയം വഴിതിരിച്ചുവിടാൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്. സിദ്ദീഖ് എന്ന പേര് കുറ്റമായി കാണുന്ന യോഗി ആദിത്യനാഥി‍ൻെറ ഫാഷിസ്റ്റ് രാജ് അംഗീകരിക്കാനാവില്ല. അജ്ഞാതകേന്ദ്രത്തിൽ പാർപ്പിച്ച കാപ്പന് നിയമസഹായം തടയുകയും കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുമതി നിഷേധിക്കുകയുമാണ്. അദ്ദേഹത്തെ സഹായിക്കുന്നതിൽ കേരളസർക്കാർ വൈകി. ഇനിയും വൈകിയാൽ മുഖ്യമന്ത്രിയെ ചരിത്രം കുറ്റക്കാരനെന്ന് വിധിക്കും. വിദേശത്തും മറ്റും മലയാളിപ്രമുഖർ കേസിൽ കുടുങ്ങിയപ്പോൾ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി കാണിച്ച താൽപര്യം മാധ്യമപ്രവർത്തനമെന്ന ജോലി ചെയ്തതിൻെറ പേരിൽ അറസ്റ്റിലായ സിദ്ദീഖിൻെറ കാര്യത്തിൽ ഉണ്ടാകണമെന്നും പ്രതാപൻ കത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.