അഷ്റഫ്

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തു. പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി അഷ്റഫാണ് 163 .580 ഗ്രാം എം.ഡി.എം.എ സഹിതം പിടിയിലായത്. വ്യാഴാഴ്ച രാത്രി പത്തോടെ പള്ളിക്കണ്ടി ബീച്ച് റോഡിൽനിന്നാണ് ഇയാൾ പിടിയിലായത്.

വിൽപനക്കായി ബംഗളൂരുവിൽ നിന്നാണ് ഇയാൾ മയക്കുമരുന്നെത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു.

കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത് ബാബുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ പി.കെ. മുഹമ്മദ് ഷഫീഖ്, ടി. ഷിജുമോൻ, പ്രിവന്റീവ് ഓഫിസർമാരായ കെ. ഷിബു ശങ്കർ, കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി. നിതിൻ, ഇ. അഖിൽ ദാസ്, ജലാലുദ്ദീൻ, മുഹമ്മദ് അബ്ദുൽ റഊഫ്, എ.എം. അഖിൽ, പി.കെ. സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.