താമരശ്ശേരി: രൂപത വിശ്വാസ പരിശീലനകേന്ദ്രം വിദ്യാർഥികൾക്ക് വേണ്ടി പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ ഇസ്ലാം മത വിശ്വാസികൾക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ജമാഅത്തെ ഇസ്ലാമി താമരശ്ശേരി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
തികച്ചും അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമായ ഇത്തരം പരാമർശങ്ങൾ മതസൗഹാർദം തകർക്കുന്നതും മുസ്ലിം– ക്രൈസ്തവ മതവിഭാഗങ്ങളെ തമ്മിൽ അകറ്റുന്നതും വംശീയ ധ്രുവീകരണം സൃഷ്ടിക്കുന്നതുമാണ്. രൂപത പുറത്തിറക്കിയ പുസ്തകം പിൻവലിച്ച് മാപ്പുപറയാനും മതസൗഹാർദം നിലനിർത്താനും ബന്ധപ്പെട്ടവർ തയാറാവണം.
ഇത്തരം വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ നിയമനടപടി കൈക്കൊള്ളാൻ സർക്കാർ തയാറാവണമെന്നും വിശ്വാസികൾ വിദ്വേഷ പ്രചാരകരുടെ കെണിയിൽ വീഴരുതെന്നും സംയമനം പാലിക്കണമെന്നും കമ്മിറ്റിയുടെ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.