ടി.കെ. അബ്ദുല്ല മൗലവിയുടെ വീട് കെ. മുരളീധരൻ എം.പി സന്ദർശിച്ചപ്പോൾ

ടി.കെയുടെ വിയോഗം തീരാനഷ്ടം –കെ. മുരളീധരൻ


കുറ്റ്യാടി: രാജ്യം വളരെ പ്രയാസങ്ങൾ നേരിടുന്ന ഒരുഘട്ടത്തിലാണ് ടി.കെ. അബ്ദുല്ലയെ നമുക്ക് നഷ്ടപ്പെടുന്നതെന്നും അത് സമൂഹത്തിന് തീരാനഷ്ടമാണെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. വെള്ളിയാഴ്ച അന്തരിച്ച ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാംഗം ടി.കെ. അബ്ദുല്ലയുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് വർഷം ജമാഅത്തെ ഇസ്ലാമിയെ അദ്ദേഹം നയിക്കുകയുണ്ടായി. വളരെ പ്രയാസം നിറഞ്ഞ കാലഘട്ടത്തിലാണ് അദ്ദേഹം ഇൗ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയതെന്നും കെ. മുരളീധരൻ പറഞ്ഞു. മഹിള കോൺഗ്രസ് പ്രസിഡൻറ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ധ്യ കരണ്ടാടും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പോപുലർഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീൻ എളമരം, എസ്.ഡി.പി.െഎ മുൻ സംസ്ഥാന പ്രസിഡൻറ് ഇ. അബൂബക്കർ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.



Tags:    
News Summary - TK's demise is a great loss - K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.