ഫുൾ എ പ്ലസുണ്ട്, സയൻസിന് സീറ്റില്ല

കുറ്റ്യാടി: എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചവർക്കും ഒന്നാം അലോട്ട്മെന്റിൽ ഇഷ്ട സ്കൂളിൽ സയൻസിന് പ്രവേശനം ലഭിച്ചില്ല. കുറ്റ്യാടിയുടെ പരിസര പഞ്ചായത്തുകളിൽപെട്ട കുട്ടികൾക്കാണ് ഈ ദുർഗതി. ചങ്ങരോത്ത്, മരുതോങ്കര, വേളം, കായക്കൊടി പഞ്ചായത്തുകളിലുള്ള കുട്ടികൾക്കാണ് ഇപ്രകാരം ഇഷ്ടപ്പെട്ട സ്കൂളുകളിൽ സീറ്റ് ലഭിക്കാതെ പോയത്.

ഇവരിൽ ഏറെയും കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവേശനത്തിന് ഒന്നാം ചോയ്സ് നൽകിയത്. കുറ്റ്യാടി പഞ്ചായത്തിലുള്ള ഫുൾ എ പ്ലസുകാർക്ക് ഏറെയും കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറിയിൽ പ്രവേശനം ലഭിച്ചതായും പറയുന്നു. കുറ്റ്യാടിയിൽ വിവിധ വിഷയങ്ങൾക്ക് ഏഴ് ബാച്ചുകളിലായി 350 സീറ്റുകളാണുള്ളത്.

സയൻസിന് 195 സീറ്റുകളുണ്ട്. ഇതിൽ സ്പോർട്സ് അലോട്ട്മെന്റ് അടക്കം 170ഓളം സീറ്റുകളിൽ പ്രവേശനം നടന്നതായും ബാക്കി സീറ്റുകളിൽ അടുത്ത അലോട്ട്മെന്റോടെ സംവരണ വിഭാഗക്കാർക്ക് പ്രവേശനം ലഭിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. 

Tags:    
News Summary - Full A plus-no seat for science

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.