കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയം കടുത്ത നിയന്ത്രണങ്ങളിലൊതുങ്ങിയെങ്കിലും പൊലീസ് കനത്ത കരുതൽ നടപടിയിൽ. പ്രകടനങ്ങളും മറ്റും നടക്കുന്നില്ലെങ്കിലും സംഘര്‍ഷ സാധ്യത നിലനിൽക്കുന്നുവെന്ന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് ജാഗ്രതയും പട്രോളിങ്ങും ശക്തമാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിർദേശം. എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കാൻ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടുമെന്ന് പൊലീസ് ഭയക്കുന്നു. ചെറിയ രീതിയിൽ ബൈക്ക് -കാര്‍ റാലികളുണ്ടാകുമെന്നും ഭയമുണ്ട്. യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകർ ഇതുമായി ബന്ധപ്പെട്ട് വാക്തര്‍ക്കമുണ്ടാക്കുകയും തർക്കത്തിലെത്തുകയും ചെയ്യുമെന്നാണ് ഭയം. രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകള്‍ക്കും നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടേയും വീടുകള്‍ക്കും ആക്രമണത്തിന് സാധ്യതയുമുണ്ട്. പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന് ഇൻറലിജന്‍സ് മുന്നറിയിപ്പും വന്നിട്ടുണ്ട്. പട്രോളിങ്ങും പിക്കറ്റും ഉള്‍പ്പെടെ സുരക്ഷ മുന്‍കരുതല്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സ്വീകരിച്ചുകഴിഞ്ഞു. കോവിഡ് ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടതിനിടക്കാണ് പൊലീസിൻെറ അധിക ഡ്യൂട്ടി. നിലവില്‍ കോഴിക്കോട് സിറ്റിയിലും റൂറലിലും ഒരുപോലെ കടുത്ത നിയന്ത്രണങ്ങൾ ശക്തമാക്കി. റൂറല്‍ പൊലീസ് പരിധിയില്‍ മേയ് ഒന്നു മുതല്‍ ഏഴു ദിവസത്തെ നിരോധനാജ്ഞ നിലനിൽക്കുന്നുമുണ്ട്. നഗരത്തിൽ സെൻട്രൽ മാർക്കറ്റടക്കം ആളുകൾ കൂടുന്ന ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ കോർപറേഷൻ ശക്തമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമൻെറ്, ക്രിട്ടിക്കല്‍ കണ്ടെയ്‌മൻെറ് സോണുകളിലും കര്‍ശന നിയന്ത്രണം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.