കോഴിക്കോട്: തെരഞ്ഞെടുപ്പിന് രണ്ടാഴ്ച കൂടി അവശേഷിക്കെ മുന്നണികളുടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായി. എൽ.ഡി.എഫ്-യു.ഡി.എഫ് കോർപറേഷൻ തെരഞ്ഞെടുപ്പ് പ്രകടന പത്രികകൾ പ്രസിദ്ധീകരണത്തിന് ഒരുങ്ങി. യു.ഡി.എഫും ബി.ജെ.പിയും കോർപറേഷൻ ഭരണത്തിനെതിരെ കുറ്റപത്രവും തയാറാക്കുന്നുണ്ട്. എൽ.ഡി.എഫ് കോർപറേഷൻ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ബുധനാഴ്ച വൈകീട്ട് നാലിന് മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രകാശനം ചെയ്യും. അളകാപുരി ഓഡിറ്റോറിയത്തിലാണ് പരിപാടി. യു.ഡി.എഫ് കോർപറേഷൻ പ്രകടന പത്രിക പുറത്തിറക്കലും സ്ഥാനാർഥികളെ പരിചയപ്പെടുത്തലും ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബുധനാഴ്ച രാവിലെ ഒമ്പതിന് നിർവഹിക്കും. ഉമ്മൻ ചാണ്ടി നഗരത്തിലടക്കം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കൽ ശനിയാഴ്ചയാണ്. അതിന് മുമ്പ് തന്നെ കോർപറേഷൻ ഭരണത്തിനെതിരായ കുറ്റപത്രവും പുറത്തിറക്കും. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാവും പുറത്തിറക്കൽ. പത്തിടത്ത് മത്സരിക്കുന്ന എസ്.ഡി.പി.ഐ പത്ത് വാർഡിലും പ്രത്യേകം പ്രകടന പത്രികകൾ തയാറാക്കിയാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.