കോഴിക്കോട് കോവിഡ് കുതിപ്പ്; തൂണേരിയിൽ ഒറ്റദിവസം 40 പേർക്ക് രോഗം

കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെേക്കാഡ്. തൂണേരി ഗ്രാമപഞ്ചായത്തിൽ 40 പേർ ഉൾപ്പെടെ ജില്ലയില്‍ 58 പേർക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം ഇത്രയുമധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്. സമ്പർക്കത്തിലൂടെയാണ് ഭൂരിഭാഗം പേർക്കും രോഗബാധ. നാദാപുരം മേഖലയിലാണ് സ്ഥിതി അതി ഗുരുതരം. പഞ്ചായത്ത് പ്രസിഡൻറിനടക്കം രോഗം സ്ഥിരീകരിച്ചതോടെ തൂണേരി വലിയ ആശങ്കയിലാണ് ജനങ്ങൾ. ലക്ഷണം കാണിക്കാത്ത കോവിഡ് ബാധിതർ മരണവീടുകൾ സന്ദർശിച്ചതാണ് ആദ്യഘട്ട പരിശോധനയിൽതന്നെ ഇത്രയധികം കേസുകളുണ്ടാവാനിടയാക്കിത്. ആരോഗ്യവകുപ്പ് നിർദേശങ്ങൾ ലംഘിച്ച് 300ലധികം പേരാണ് മേഖലയിലെ മരണവീടുകളിലെത്തിയതും അനുബന്ധ ചടങ്ങുകളിൽ സംബന്ധിച്ചതും. ഉറവിടം വ്യക്തമാകാത്ത തരത്തിൽ ശനിയാഴ്ച മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ പരിശോധിച്ചപ്പോഴാണ് രോഗവ്യാപനം വ്യക്തമായത്. തിങ്കളാഴ്ച മേഖലയിൽ മൊത്തം 400 േപരുെട സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 53 പേരുടെ ഫലം പോസിറ്റിവായിരുന്നു. ചൊവ്വാഴ്ച തൂണേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 568 പേർക്ക് നടത്തിയ ആൻറിജൻ പരിശോധനയിൽ 43 പേരും പോസിറ്റിവായതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കേസുകളുടെ എണ്ണം കൂടിയതോടെ തൂണേരി, നാദാപുരം ഗ്രാമപഞ്ചാത്തുകളിൽ ട്രിപ്ൾ ലോക്ഡൗണിന് സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.