പേരാമ്പ്ര : ചൊവ്വാഴ്ച രാവിലെ മുതൽ പെയ്ത കനത്ത മഴയില്‍ . പൈതോത്ത് റോഡില്‍ മൊയോത്ത് ചാലില്‍ ലക്ഷ്മിയമ്മയുടെ വീടാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്. വീടിന് പിന്‍ഭാഗത്തെ മണ്ണുകൊണ്ടുള്ള കൈയ്യാലയാണ് മഴയില്‍ ഇടിഞ്ഞത്. വീട്ടുമുറ്റത്തുണ്ടായിരുന്ന കോണ്‍ക്രീറ്റ് നായ്ക്കൂട് മണ്ണിടിച്ചിലില്‍ ലക്ഷ്മിയമ്മയുടെ വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ഈ സമയം വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൊയോത്ത് ചാലില്‍ പ്രകാശൻെറ നായ്ക്കൂടാണ് മണ്ണിടിച്ചിലില്‍ വീടിനു മുകളില്‍ പതിച്ചത്. മേല്‍ക്കൂര ഇളകി മുന്നോട്ടു നീങ്ങുകയും അടുക്കളയുടെ മേല്‍ക്കൂര പൂര്‍ണമായും തകരുകയും ചെയ്തു. കൂട്ടിലുണ്ടായിരുന്ന നായ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗ്രാമപഞ്ചായത്ത് അംഗം എം. കെ. ഷൈനിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് തകര്‍ന്ന വീട് ടാര്‍പായ ഉപയോഗിച്ച് മൂടി സംരക്ഷിച്ചു. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു. Photo: ലക്ഷ്മിയമ്മയുടെ വീട് തകര്‍ന്ന നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.