അനഘയുടെ വീട്ടിലും വെളിച്ചമെത്തി കോഴിക്കോട്: പുതിയ അധ്യയനവർഷത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും വൈദ്യുതി കണക്ഷൻ കിട്ടാതിരുന്ന അനഘയുടെ വീട്ടിൽ ഒടുവിൽ വെളിച്ചമെത്തി. ചേവായൂർ നെച്ചോളി താഴം ഗംഗാധരൻ നായരുടെ മകൾ അനഘയുടെ വീട്ടിലാണ് പ്രശ്നപരിഹാരമായത്. മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അനഘ. വിദ്യാർഥികളുടെ പഠനാന്തരീക്ഷം മനസ്സിലാക്കുന്നതിനായുള്ള ഗൃഹസന്ദർശന വേളയിലാണ് അധ്യാപകർ കുട്ടിയുടെ പ്രയാസം തിരിച്ചറിഞ്ഞത്. വിഷയം സ്കൂൾ ഹെഡ്മാസ്റ്ററുടേയും പി.ടി.എ പ്രസിഡൻറിൻെറയും ശ്രദ്ധയിൽ പെടുത്തിയപ്പോൾ വാർഡ് അംഗം സുജാത കൂടത്തിങ്കലിൻെറ സാന്നിധ്യത്തിൽ വീട് സന്ദർശിച്ച് പ്രശ്നത്തിൽ അടിയന്തര ഇടപെടലുണ്ടായി. ഓൺലൈൻ പഠനം നഷ്ടമാവുന്ന കുട്ടിയുടെ വിഷമം കണ്ടറിഞ്ഞ് കെ.എസ്.ഇ.ബി പൊറ്റമ്മൽ സെക്ഷൻ ഉദ്യോഗസ്ഥർ കണക്ഷൻ സംബന്ധിച്ചുവന്ന സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് ഇന്ന് അനഘയുടെ വീട്ടിൽ വൈദ്യുതി എത്തിച്ചു. അനഘയുടേയും കുടുംബത്തിൻെറയും സന്തോഷം പങ്കിടാൻ പി.ടി.എ പ്രസിഡൻറും കൗൺസിലറുമായ അഡ്വ. സി.എം. ജംഷീർ, ഹെഡ് മാസ്റ്റർ ഡോ. എൻ. പ്രമോദ്, വാർഡ് അംഗം സുജാത കൂടത്തിങ്കൽ, സ്റ്റാഫ് സെക്രട്ടറി ഷീല ജോസഫ്, ക്ലാസ് ടീച്ചർ സി.എ. ഷീന, പി.ടി.എ വൈസ് പ്രസിഡൻറ് ഷാജി, ഷീജ തുടങ്ങിയവരെല്ലാം വീട്ടിൽ എത്തി. സ്കൂളിൻെറയും പി.ടി.എയുടെയും വകയായി അനഘക്ക് പഠനാവശ്യത്തിനായി സ്മാർട്ട് ടി.വി സമ്മാനിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.