കോഴിക്കോട്: കള്ളപ്പണ ഇടപാടിലൂടെ രാജ്യത്തെ ജനാധിപത്യ സംവിധാനം തന്നെ തകർക്കാൻ ശ്രമിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. കള്ളപ്പണത്തിനെതിരെ പോരാടുന്നു എന്ന വ്യാജേന കള്ളപ്പണം തന്നെ ഒഴുക്കുകയാണ് ബി.ജെ.പി. കള്ളപ്പണത്തിൻെറ പേരിൽ നിരന്തരം മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുകയാണ് ബി.ജെ.പിയുടെ പതിവെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് കെ. നൂഹ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് കക്കോടി, വൈസ് പ്രസിഡൻറ് അമീൻ മുയിപ്പോത്ത്, സെക്രട്ടറിമാരായ നസീഫ് തിരുവമ്പാടി, അമീർ കൊയിലാണ്ടി, ജാവേദ് അഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.