കോഴിക്കോട്: കോതിപ്പാലത്തിൽനിന്ന് കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കൽ ചക്കുംകടവ് വടക്കയിൽ ശശിധരൻെറയും ജയയുടെയും മകൾ സജിതയാണ് (25) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് കടലിൽ ചാടിയത്. മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആദ്യം ബീച്ച് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആന്തരിക അവയവങ്ങൾ പൂർണമായും പ്രവർത്തനരഹിതമായതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നരയോടെയാണ് മരണം. മകൾ: സന. സഹോദരൻ: സജികുമാർ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച മാനാരി ശ്മശാനത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.