സിദ്ദീഖ് കാപ്പൻെറ മോചനം: പരിമിതി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം -പോപുലര്‍ ഫ്രണ്ട് കോഴിക്കോട്: യു.പി പൊലീസ് തടങ്കലില്െവച്ചിരിക്കുന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പൻെറ മോചനത്തിനായി ഇടപെടുന്നതില്‍ എന്ത് പരിമിതിയാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. മോചന വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും നിയമനപടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ബന്ധപ്പെട്ടവര്‍ എത്തിച്ച് കൊടുക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് നീതി നടപ്പാക്കുന്നതില്നിന്നുള്ള ഭരണകൂടത്തിൻെറ ഒളിച്ചോട്ടമാണ്. അറസ്റ്റിലായി മൂന്നുമാസം പിന്നിട്ടിട്ടും സര്‍ക്കാറിൻെറ ഭാഗത്തുനിന്നും അനുഭാവപൂര്‍ണമായ സമീപനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിൻെറ കുടുംബത്തിന് സെക്രട്ടേറിയറ്റ് നടയിലെത്തി സമരം നടത്തേണ്ടിവന്നത് -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.