കോഴിക്കോട്: പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ സി.പി.എമ്മിന് ചരിത്രം മാപ്പുനല്‍കില്ലെന്നും ആശയപരമായി സി.പി.എമ്മിനെ ഇല്ലാതാക്കാനുള്ള വലിയ കാല്‍വെപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളല്ലാതെ മറ്റാരും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന നിലപാടാണ് സി.പി.എമ്മിന്. ആർ.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമല്ല കോണ്‍ഗ്രസുകാരും ലീഗുകാരും സി.പി.ഐക്കാരും വരെ അക്രമത്തിന് ഇരയാകുന്നെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസില്‍ അനുസ്മരണത്തില്‍ യുവമോര്‍ച്ച ജില്ല പ്രസിഡൻറ് ടി. രനീഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല വൈസ് പ്രസിഡൻറ് ടി.വി. ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡൻറ് ബി.കെ. പ്രേമൻ, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡൻറ് ഹരിപ്രസാദ് രാജ, വിഷ്ണു പയ്യാനക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.