തെക്കിൽ റൂറൽ ഡെവലപ്മൻെറ് ഫൗണ്ടേഷൻ എക്സലൻസ് അവാർഡ് സമ്മാനിച്ചു തെക്കിൽ റൂറൽ ഡെവലപ്മൻെറ് ഫൗണ്ടേഷൻ എക്സലൻസ് അവാർഡ് സമ്മാനിച്ചു സുള്ള്യ: മാധ്യമ മേഖലയെ നവീകരണത്തിന് വിധേയമാക്കണമെന്ന് കർണാടക കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് സലിം അഹമ്മദ്. സുള്ള്യയിൽ തെക്കിൽ റൂറൽ ഡെവലപ്മൻെറ് ഫൗണ്ടേഷൻ എക്സലൻസ് അവാർഡ് മാധ്യമം ചീഫ് റിപ്പോർട്ടർ രവീന്ദ്രൻ രാവണേശ്വരത്തിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ ഒരുപക്ഷത്തിൻെറ നാക്കായി മാറിയിരിക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് ഇത് തടസ്സമാണ്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കേണ്ട മാധ്യമങ്ങൾ ഏകപക്ഷീയമായി മാറുന്നു. ഇത് നവീകരണത്തിന് വിധേയമാക്കണം. മാധ്യമ പ്രവർത്തകർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെക്കിൽ ഫൗണ്ടേഷൻ പ്രസിഡൻറ് ടി.എം. ഷാഹിദ് തെക്കിൽ അധ്യക്ഷത വഹിച്ചു. കർണാടക എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ.എൽ. അനുഷിനെയും അനുമോദിച്ചു. കർണാടക നിയമസഭ മുൻ ചീഫ് വിപ് നാരായണ സ്വാമി ചടങ്ങിൽ മുഖ്യാതിഥിയായി. എം.എൽ.സി ഹരിഷ്കുമാർ, സുള്ള്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയപ്രകാശ് റൈ, ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.ആർ. ഗംഗാധര, സുള്ള്യ ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് പി.വി. സുധാകര റൈ, സംബാജെ ലയൺസ് ക്ലബ് പ്രസിഡൻറ് വാസുദേവ കട്ടമനെ, സുള്ള്യ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവാനന്ദ കുക്കുമ്പള, തെക്കിൽ സ്കൂൾ പ്രഥമാധ്യാപകൻ ദാമോദ, പേട്ടൽ ചാരിറ്റബ്ൾ ട്രസ്റ്റ് പ്രസിഡൻറ് ബദറുദ്ദീൻ, തെക്കിൽ ട്രസ്റ്റ് വൈസ് പ്രസിഡൻറ് ടി.എം. ജാവേദ്, തെക്കിൽ സ്കൂൾ മാനേജ്മൻെറ് വൈസ് പ്രസിഡൻറ് ടി.എം. ഷാസ് തെക്കിൽ, തെക്കിൽ ട്രഷറർ അഷ്റഫ് ഗുണ്ടി, രവീന്ദ്രൻ രാവണേശ്വരം എന്നിവർ സംസാരിച്ചു. കെ.എം. മുസ്തഫ് നന്ദി പറഞ്ഞു. salim ahammad സുള്ള്യയിൽ തെക്കിൽ റൂറൽ ഡെവലപ്മൻെറ് ഫൗണ്ടേഷൻ എക്സലൻസ് അവാർഡ് രവീന്ദ്രൻ രാവണേശ്വരത്തിന് നൽകിയ ശേഷം സലിം അഹമ്മദ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.