തുരങ്കപാത: തിങ്കളാഴ്ച സർവേ തുടങ്ങും

മുക്കം: ആനക്കാംപൊയിൽ-കള്ളാടി, മേപ്പാടി തുരങ്കപാതയുടെ സർവേ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാവും. കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കപാത മലബാറിൻെറ വികസനത്തിൽ വൻ കുതിപ്പായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷൻെറ 12 പേരടങ്ങുന്ന സംഘമാണ് സർേവ നടത്തുന്നതിന് പുണെയിൽനിന്ന് കേരത്തിലെത്തുന്നത്. ഫീൽഡ് ഇൻവെസ്റ്റിഗേഷൻ, ട്രാഫിക് സ്റ്റഡി എന്നിവയാണ് തിങ്കളാഴ്ച നടക്കുന്നത്. കെ.ആർ.സി.എൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (പ്രോജക്ട്) കേണൽ രവിശങ്കർ ഖോഡകെയുടെ നേതൃത്വത്തിലുള്ള എൻജിനീയറിങ് സംഘമാണ് സർവേയും വിശദപഠനവും നടത്തി റിപ്പോർട്ട് തയാറാക്കുന്നത്. സ്വപ്ന പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിങ്ങും ഉദ്ഘാടനവും ഒക്ടോബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.