എലത്തൂരിൽ വെള്ളക്കെട്ട് പ്രദേശം മണ്ണിട്ട് നികത്തുന്നതായി പരാതി

എലത്തൂർ: ദേശീയപാതക്കരികിൽ വെള്ളക്കെട്ടുള്ള ഭാഗത്ത് മണ്ണിട്ട് നികത്തുന്നതായി പരാതി. എലത്തൂർ എസ്.ബി.ഐക്ക് സമീപത്ത് സ്വകാര്യ വ്യക്തി ഒഴിവുദിവസങ്ങളിൽ മണ്ണിട്ടതായാണ് എലത്തൂർ വില്ലേജ് ഓഫിസർക്ക് പരാതി അറിയിച്ചത്. പ്രദേശത്തെ പ്രമുഖ കമ്പനിയുടെ ഉപയോഗത്തിന് വാടകക്ക് നൽകാനാണ് സ്ഥലം മണ്ണിട്ട് നികത്തുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശത്ത് മണ്ണടിച്ച് നികത്തുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഇവർ പറയുന്നു. ജനവാസ കേന്ദ്രത്തിൽ ഗൂഢമായി നിർമാണ പ്രവർത്തനം നടത്താനാണത്രെ നീക്കം. പരാതിയെ തുടർന്ന് വില്ലേജ് അധികൃതർ സ്ഥലം ഉടമയുമായി ബന്ധപ്പെട്ടപ്പോൾ, മണ്ണടിച്ചിട്ടില്ലെന്നും മണ്ണുമാന്ത്രി ഉപയോഗിച്ച് കാട് നീക്കുകയും പഴയ മണ്ണ് നിരത്തുകയും മാത്രമാണ് ചെയ്തതെന്നാണ് അറിയിച്ചത്. അടുത്ത ദിവസംതന്നെ പരാതി സ്ഥലം സന്ദർശിക്കുമെന്ന് വില്ലേജ് ഓഫിസർ സാജൻ പറഞ്ഞു. രണ്ടുദിവസം മുമ്പ് മണ്ണടിച്ചെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.