വഞ്ചനാപൂക്കളം തീർത്ത് മഹിളാമാളിലെ സംരംഭകർ

കോഴിക്കോട്: ഏഷ്യയിലെതന്നെ ആദ്യ വനിതാ മാൾ ലേബലിൽ വൻ വാഗ്ദാനങ്ങളുമായി തുറന്ന മഹിളാമാൾ വാഗ്ദാനങ്ങൾ പാലിക്കാതെ, കോവിഡിൻെറ മറവിൽ അടച്ചുപൂട്ടാനുള്ള ശ്രമങ്ങൾക്കെതിരെ മാളിലെ കടയുടമകൾ വഞ്ചനാപൂക്കളം തീർത്ത് പ്രതിഷേധിച്ചു. മാളിനു മുന്നിലാണ് കടയുടമകളായ സ്ത്രീകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പൂക്കളം തീർത്തും പ്രതിഷേധിച്ചത്. മാളിനു മുന്നിൽ തീർത്ത പൂക്കളം കടലാസും കല്ലും ഉപയോഗിച്ച് മറച്ചാണ് കടയുടമകൾ പ്രതിഷേധിച്ചത്. കോവിഡിൻെറ പേരിൽ അടച്ചുപൂട്ടിയ മാൾ പിന്നീട് ഇതുവരെ തുറന്നിട്ടില്ലെന്ന് കടയുടമകൾ അറിയിച്ചു. മാളിൻെറ നടത്തിപ്പുകാരായ യൂനിറ്റി ഗ്രൂപ് മുന്നറിയിപ്പില്ലാതെ അഞ്ചുമാസമായി മാൾ അടച്ചിട്ടതിനാൽ ജീവിതമാർഗം വഴിമുട്ടിയ നൂറോളം വരുന്ന സംരംഭകരാണ് പ്രതിഷേധവുമായി എത്തിയത്. സംരംഭകരിൽനിന്ന് പിരിച്ചെടുത്ത ആറു കോടി രൂപയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുടുംബശ്രീ പ്രോജക്ട് മാനേജറുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സംരംഭകർ വഞ്ചനാപൂക്കളം തീർത്തത്. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.