ഫോറസ്റ്റ് ഓഫിസിന് മുന്നിലെ സമരം: ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് സമ്മർദങ്ങൾക്കൊടുവിൽ

താമരശ്ശേരി: ഫോറസ്റ്റ് ഓഫിസിന് മുന്നിലെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് താമരശ്ശേരി ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് െപാലീസ് ഒഴിവാക്കിയത് വിവിധ േകാണുകളിൽ നിന്നുള്ള സമ്മർദങ്ങൾക്കൊടുവിൽ. 13 പ്രതികളുള്ള പട്ടികയിൽ നിന്ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിനെ മാത്രമായാണ് ഒഴിവാക്കിയത്. ഡിവൈ.എസ്.പി ടി.കെ. അഷ്‌റഫിൻെറ നിർദേശപ്രകാരം താമരശ്ശേരി െപാലീസ് ഇൻസ്‌പെക്ടർ എം.പി. രാജേഷ് നടത്തിയ പുനഃപരിശോധനയെത്തുടർന്നാണ് നടപടി. പ്രതിഷേധ സമരം അവസാനിക്കാറായ സമയത്ത് ഫോറസ്റ്റ് ഓഫിസിലെത്തിയ ബിഷപ്, ആർ.എഫ്.ഒക്ക് നിവേദനം നൽകി മടങ്ങവെയാണ് മാധ്യമങ്ങളോട് സംസാരിച്ചതെന്ന നിരീക്ഷണത്തിൻെറ അടിസ്ഥാനത്തിലാണിത്. കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കർഷകന് തോക്കുപയോഗത്തിനുള്ള അനുമതി നിഷേധിച്ച വനംവകുപ്പ് നടപടിക്കെതിരെ ജൂൺ 30നായിരുന്നു കർഷക കൂട്ടായ്മ താമരശ്ശേരി േഫാറസ്റ്റ് ഓഫിസിനുമുന്നിൽ പ്രതിഷേധസമരം നടത്തിയത്. സമരം അവസാനിക്കാറായപ്പോൾ സ്ഥലത്തെത്തിയ ബിഷപ് ആർ.എഫ്.ഒക്ക് നിവേദനം നൽകുകയും ഗേറ്റിന് പുറത്തെത്തി സംസാരിച്ച ശേഷം മടങ്ങുകയും ചെയ്തു. പിന്നീട് കൂട്ടായ്മക്ക് നേതൃത്വം നൽകിയ 12 പേർക്കൊപ്പം ബിഷപ്പിനെ 13ാം പ്രതിയാക്കി താമരശ്ശേരി െപാലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പൊതുജനങ്ങൾക്ക് മാർഗതടസ്സം സൃഷ്ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ലോക്ഡൗൺ നിയന്ത്രണലംഘനത്തിനുമായിരുന്നു കേസെടുത്തത്. എന്നാൽ ഇതിനെതിരെ എം.എൽ.എ കാരാട്ട് റസാഖ് അടക്കമുള്ളവർ എതിർപ്പുമായെത്തിയിരുന്നു. യു.ഡി.എഫ് സംസ്ഥാന, ജില്ല േനതാക്കൾ ബിഷപ്സ് ഹൗസിലെത്തി പിന്തുണ അറിയിക്കുകയും െപാലീസ് നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുകയും െചയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.