വീട്ടിലൊതുങ്ങി ബലിപെരുന്നാളാഘോഷം

കോഴിക്കോട്: കൊറോണക്കാലത്തെ ബലിപെരുന്നാൾ വിശ്വാസികൾ വീട്ടിലിരുന്ന് ആഘോഷിച്ചു. അപൂർവം സ്ഥലങ്ങളിൽ കോവിഡ് പ്രോേട്ടാകാേൾ പാലിച്ച് പെരുന്നാൾ നമസ്കാരം നടന്നു. പുതുവസ്ത്രങ്ങളണിഞ്ഞ് വിശ്വാസികൾ കുടുംബസമേതം വീടുകളിലാണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. ആശംസകൾ സമൂഹ മാധ്യമങ്ങളിലൊതുങ്ങി. ഉദ്ബോധനങ്ങൾ ഒാൺലൈനിൽ സജീവമായിരുന്നു. പ്രധാന ചടങ്ങായ ബലികർമവും മുൻകാലങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. കണ്ടെയ്ൻമൻെറ് സോണുകളിൽ ബലികർമത്തിന് അനുമതി ഉണ്ടായിരുന്നില്ല. കുടുംബ സന്ദർശനവും സാഹോദര്യവിരുന്നുകളും മുടങ്ങി. രോഗവ്യാപനം രൂക്ഷമായതിനാൽ കരുതലേറെയുണ്ടായിരുന്നു ആഘോഷത്തിന്. അതേസമയം, കുടുംബാംഗങ്ങളുടെ പാട്ടും കലാപരിപാടികളുമായി പല വീടുകളും സജീവമായിരുന്നു. കുടുംബ ഫോേട്ടാ സെഷനുകളും സെൽഫികളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷത്തോളം തീർഥാടകരാണ് ഹജ്ജിനൊരുങ്ങിയിരുന്നത്. കോവിഡ് കാരണം ഹജ്ജ് ചടങ്ങുകൾ പരിമിതപ്പെടുത്തിയതിനാൽ തീർഥാടനം മുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കേരളത്തിൽ പ്രളയദുരന്തമുണ്ടായത് ബലിപെരുന്നാൾ ആഘോഷത്തിന് മങ്ങലേൽപിച്ചിരുന്നു. പെരുന്നാളാഘോഷത്തിന് പൊലിമ കുറഞ്ഞത് വിപണിയെ കാര്യമായി ബാധിച്ചു. നഗരങ്ങളിലെ പ്രധാന വിപണന കേന്ദ്രങ്ങൾപോലും കണ്ടെയ്ൻമൻെറ് സോണായതിനാൽ അടഞ്ഞുകിടന്നു. കോഴിേക്കാട് മിഠായിത്തെരുവ് ചരിത്രത്തിലാദ്യമായി പെരുന്നാൾ തലേന്ന് അടഞ്ഞുകിടന്നു. കോവിഡ് 19നെ തുടർന്ന് ചെറിയപെരുന്നാളിനും ആഘോഷപ്പൊലിമയുണ്ടായിരുന്നില്ല. photo bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.