വ്യാപനഭീതിക്കിടെ ഞായർ ലോക്ഡൗൺ പൂർണം

കോഴിക്കോട്: ജില്ലയിൽ തുടർച്ചയായ രണ്ടാം ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ. ഉച്ചവരെ നഗര, ഗ്രാമപാതകൾ വിജനമായിരുന്നു. വൈകുന്നേരത്തോടെ ഇരുചക്രവാഹനങ്ങൾ ഉൾെപ്പടെ സ്വകാര്യവാഹനങ്ങൾ നഗരത്തിൽ റോഡിലിറങ്ങി. പൊലീസ് എവിടെയും പരിശോധനക്കിറങ്ങിയിരുന്നില്ല. നഗരത്തിൽ അവശ്യവസ്തുക്കളുടെ കടകൾ േപാലും തുറന്നില്ല. ജനങ്ങൾ വീടുകളിൽ തന്നെ കഴിഞ്ഞു. രോഗവ്യാപനത്തിനിടയിൽ അവധി ചെലവഴിക്കാൻ ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങിയതോടെയാണ് ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായി ജില്ല കലകടർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും ജില്ലയിൽ ഇൗ ഉത്തരവ് നിലനിൽക്കും. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ജില്ലയിൽ രോഗവ്യാപനം രൂക്ഷമാണ്. ശനിയാഴ്ച 110 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് തുടങ്ങിയ ശേഷമുള്ള ജില്ലയിലെ ഏറ്റവും കൂടിയ കണക്കാണിത്. ഇതിൽ 88 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഞായറാഴ്ച 57 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 43ഉം സമ്പർക്കം വഴിയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ജില്ലയിൽ നാലായിരം വരെ രോഗബാധ റിപ്പോർട്ട് ചെയ്യുമെന്നാണ് ജില്ല കലക്ടറേറ്റിൽ നടന്ന അവലോകനയോഗം വിലയിരുത്തിയത്. ഇതിനുവേണ്ട മുൻകരുതലുകൾ നടപടികൾ സ്വീകരിച്ചുവരുകയാണ്. വ്യാപനസാധ്യത കൂടിയ മേഖലകളിൽ നിരീക്ഷണത്തിനും നിയന്ത്രണത്തിനും ക്വിക്ക് റെസ്പോൺസ് ടീമിനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. photo pk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.