കോഴിക്കോട്: കുണ്ടായിത്തോട്, ചെറുവണ്ണൂർ മേഖലയിലെ മുണ്ടിയാർ നിലം, കൊല്ലേരി താഴം, കാർത്തികപടന്ന, ആമാം കുനി, കരിമ്പാടം, നാത്തൂനി പാടം തുടങ്ങി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതിന് കാരണം എരഞ്ഞിരിക്കാട്ട് പറമ്പിൽ സ്വകാര്യ വ്യക്തി നിർമിച്ച പാലമാണെന്ന് വെൽഫെയർ പാർട്ടി കുണ്ടായിത്തോട് യൂനിറ്റ് ആരോപിച്ചു. മണൽ തോണി വരെ പോയിരുന്ന എരുന്തുംതോടിൻെറ കുറുകെയുള്ള പാലം പൊളിച്ച് തോടിൻെറ തടസ്സങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കണമെന്നും, ആമാംകുനി, കരിമ്പാടം തോട് ആഴം കൂട്ടണമെന്നും ആവശ്യപ്പെട്ടു. പെട്ടെന്ന് പാലം പൊളിച്ച് തടസ്സങ്ങൾ നീക്കിയിെല്ലങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകി. ഉമ്മർ മുണ്ടിയാർ വയൽ, മജീദ് കുണ്ടായിത്തോട്, സി.വി. അനൂബ്, സി. കുഞ്ഞാലി, പ്രമോദ്, വി. അഷ്റഫ് എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യൂം, മേഖല കമ്മിറ്റിയംഗം എ. ഷിയാസ് എന്നിവർ പ്രദേശം സന്ദർശിച്ച് വില്ലേജ് ഓഫിസർക്ക് പരാതി കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.