Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 11:58 PM GMT Updated On
date_range 24 July 2020 11:58 PM GMTവെള്ളമൊഴുക്ക് സുഗമമാക്കണം
text_fieldsbookmark_border
കോഴിക്കോട്: കുണ്ടായിത്തോട്, ചെറുവണ്ണൂർ മേഖലയിലെ മുണ്ടിയാർ നിലം, കൊല്ലേരി താഴം, കാർത്തികപടന്ന, ആമാം കുനി, കരിമ്പാടം, നാത്തൂനി പാടം തുടങ്ങി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതിന് കാരണം എരഞ്ഞിരിക്കാട്ട് പറമ്പിൽ സ്വകാര്യ വ്യക്തി നിർമിച്ച പാലമാണെന്ന് വെൽഫെയർ പാർട്ടി കുണ്ടായിത്തോട് യൂനിറ്റ് ആരോപിച്ചു. മണൽ തോണി വരെ പോയിരുന്ന എരുന്തുംതോടിൻെറ കുറുകെയുള്ള പാലം പൊളിച്ച് തോടിൻെറ തടസ്സങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കണമെന്നും, ആമാംകുനി, കരിമ്പാടം തോട് ആഴം കൂട്ടണമെന്നും ആവശ്യപ്പെട്ടു. പെട്ടെന്ന് പാലം പൊളിച്ച് തടസ്സങ്ങൾ നീക്കിയിെല്ലങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകി. ഉമ്മർ മുണ്ടിയാർ വയൽ, മജീദ് കുണ്ടായിത്തോട്, സി.വി. അനൂബ്, സി. കുഞ്ഞാലി, പ്രമോദ്, വി. അഷ്റഫ് എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യൂം, മേഖല കമ്മിറ്റിയംഗം എ. ഷിയാസ് എന്നിവർ പ്രദേശം സന്ദർശിച്ച് വില്ലേജ് ഓഫിസർക്ക് പരാതി കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story