കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ മിഷൻ നേതൃത്വത്തില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഇ-കണ്ടൻറ് പോര്‍ട്ടല്‍ വികസിപ്പിക്കും. പൂർണമായി അധ്യാപകര്‍ വികസിപ്പിച്ച ഉള്ളടക്കമാണ് എഡ്യൂ മിഷന്‍ പോര്‍ട്ടല്‍ വഴി ലഭ്യമാക്കുക. ആഗസ്റ്റ് ആദ്യവാരത്തോടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഉള്ളടക്കങ്ങൾ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമാക്കും. ഡയറ്റ്, ജില്ലാ പഞ്ചായത്ത് എജു കെയര്‍ വെബ്സൈറ്റുകള്‍ വഴിയും മൊബൈല്‍ ആപ് വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്ളടക്കങ്ങള്‍ പ്രയോജനപ്പെടുത്താം. വിക്ടേഴ്‌സ് ചാനല്‍ വഴി നടന്നുവരുന്ന ക്ലാസുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമാകുന്ന രീതിയിൽകൂടിയാണ് ഉള്ളടക്കം തയാറാക്കിയത്. ഇതിനായി 500 അധ്യാപകര്‍ ഉള്‍പ്പെടുന്ന 16 ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ആറു കോഴ്‌സുകളാണ് തയാറാക്കിയത്. രണ്ടു മണിക്കൂര്‍വരെ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. എജു മിഷന്‍ പദ്ധതി ഉദ്ഘാടനവും ലോഗോ പ്രകാശനവും എ. പ്രദീപ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്ക് ജില്ലാതല ഓണ്‍ലൈൻ പരിശീലകരുമായി വിനിമയം നടത്തിയാണ് ഉദ്ഘാടനം. അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ കോഴ്‌സുകളുടെ ഉദ്ഘാടനവും സിഗ്നേച്ചര്‍ വിഡിയോ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിര്‍വഹിച്ചു. കലക്ടര്‍ സാംബശിവ റാവു പദ്ധതി വിശദീകരിച്ചു. അസി. കലക്ടര്‍ ശ്രീധന്യ സുരേഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി. മിനി, ഇഡാപ്പ് ക്ലാസ്സ് റൂം സി.ഇ. ഒ. ഉമര്‍ അബ്ദുസലാം, ഡയറ്റ് സീനിയര്‍ െലക്ചറര്‍ യു.കെ. അബ്ദുനാസര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.