തലയാട് ചീടിക്കുഴിയിൽ തെരുവുനായ്ക്കൾ കേഴമാനിനെ കടിച്ചുകൊന്നു

ബാലുശ്ശേരി: തലയാട് ചീടിക്കുഴി ഭാഗത്ത് തെരുവുനായ് ശല്യം രൂക്ഷം. കേഴമാനിനെ നായ്ക്കൾ കടിച്ചുകൊന്നു. ചൊവ്വാഴ്ച രാവിലെയോടെയാണ് തലയാട് ചീടിക്കുഴി വനപ്രദേശത്തോടടുത്ത ജനവാസ മേഖലയിൽ കൂട്ടമായെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കേഴമാൻ (കാട്ടാട്) ചത്തത്. വനാതിർത്തിയിലെ തോട്ടിലേക്ക് വെള്ളം കുടിക്കാനിറങ്ങിയ കേഴമാനിനെയാണ് തെരുവു നായ്ക്കൾ കടിച്ചുകൊന്നത്. കക്കയം വന്യജീവി സങ്കേതത്തിൻെറ അതിർത്തിപ്രദേശം കൂടിയാണ് ചീടിക്കുഴി പ്രദേശം. കക്കയം സെക്ഷൻ ഫോറസ്റ്റർ എ.എം. ഷാനിയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിക്കേറ്റ കേഴമാനിന് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ചീടിക്കുഴി ഭാഗത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചുവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.