മോഷ്ടാക്കളുടെ വിളയാട്ടം; തുമ്പില്ലാതെ പൊലീസ്

കോഴിക്കോട്: നഗരപരിധിയിലെ വിവിധ സ്ഥലങ്ങളിൽ തുടരെയുണ്ടായ മോഷണങ്ങളിൽ തുമ്പില്ലാതെ പൊലീസ്. ഇതുപതിലേറെ സ്ഥാപനങ്ങളിൽ നിന്നാണ് ജൂൺ, ജൂലൈ മാസങ്ങളിലായി രണ്ടുലക്ഷത്തിലേറെ രൂപയും ലക്ഷക്കണക്കിന് രൂപ വിലവരുന്ന സാധനങ്ങളും കവർന്നത്. കല്ലായി റോഡിൽ എം.സി.സി ബസ് സ്റ്റോപ്പിനു സമീപത്തെ മഹാദേവ സ്പെയർ ആൻഡ് പവർ ടൂൾസ്, ജൻ ഒൗഷദി ഷോറൂം, എക്സ്പ്രസ് കമ്യൂണിക്കേഷൻ ആൻഡ് ഡി.ടി.പി സൻെറർ, കോവൂർ, കോട്ടൂളി, മേത്തോട്ടുതാഴം, ഫറോക്ക്, കുന്ദമംഗലം, മലാപ്പറമ്പ് എന്നിവിടങ്ങളിലെ ഹാർഡ്വെയർ കടകൾ, മാത്തറയിലെ സിയാദ് എൻറർപ്രൈസസ്, ക്ലാസിക് ഒാൺലൈൻ, ജിയോടെക് ബിൽഡേഴ്സ്, ജനസേവ പോളി ക്ലിനിക് ഉൾെപ്പടെ 11 സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു കവർച്ച. ഇതിലൊന്നും ഇതുവരെ പ്രതികളെ പിടികൂടിയില്ല. ഒറ്റ ദിവസംതന്നെ മൂന്നും പതിനൊന്നും സ്ഥാപനങ്ങളിൽവരെ ഒരുമിച്ച് കവർച്ച നടന്നു എന്നതാണ് വിചിത്രം. മഹാദേവ സ്പെയർ ആൻഡ് പവർ ടൂൾസിൽ മറ്റൊരിടത്ത് പത്തുലക്ഷത്തിലേറെ രൂപ സൂക്ഷിച്ചത് മോഷ്ടാവിൻെറ ശ്രദ്ധയിൽപെടാതിരുന്നതാണ് രക്ഷയായത്. പൂട്ട്പൊളിച്ച് ഷട്ടർ കുത്തിത്തുറന്നാണ് മിക്കയിടത്തേയും കവർച്ച. പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവ എല്ലായിടത്തുനിന്നും െതളിവുകൾ ശേഖരിച്ചെങ്കിലും അേന്വഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ടൗൺ, പന്തീരാങ്കാവ്, മെഡിക്കൽ കോളജ്, കുന്ദമംഗലം, ഫറോക്ക് പൊലീസുകളാണ് കേസ് അന്വേഷിക്കുന്നത്. യമുന ആർക്കേഡിലെ കവർച്ചയുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യം ഇതിനിടെ പൊലീസ് പുറത്തുവിെട്ടങ്കിലും ഇയാളെക്കുറിച്ചും വിവരമൊന്നുമില്ല. പൊലീസ് സ്റ്റേഷൻെറ സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങൾക്കുപോലും മതിയായ സുരക്ഷയില്ലാത്ത സാഹചര്യമാണുള്ളതെന്ന് വ്യാപാരി ചൂണ്ടിക്കാട്ടുന്നു. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.