കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

വടകര: കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. പയ്യോളി ചാത്തോത്ത് താഴ രമേശനെയാണ്(32) അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബസില്‍നിന്ന് ടിക്കറ്റ് ചാര്‍ജ് അമിതമെന്ന് ആരോപിച്ച് കണ്ടക്ടറോട് തര്‍ക്കത്തെ തുടര്‍ന്നാണ്, കണ്ടക്ടര്‍ തിക്കോടി സ്വദേശി എന്‍.കെ. സദാനന്ദനെ(50) മര്‍ദിക്കുന്നത്. മര്‍ദനത്തിനിടെ, കണ്ടക്ടറുടെ കാലിൻെറ എല്ലുപൊട്ടി. സ്ഥലത്തെത്തിയ എസ്.ഐ നിഖില്‍, അഡീഷനല്‍ എസ്.ഐ വിശ്വനാഥന്‍, രതീഷ് പടിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.