കോഴിക്കോട്: കോവിഡ് സമൂഹവ്യാപനത്തിൻെറ വക്കിലെത്തി നിൽക്കുേമ്പാഴും സമരപരമ്പരകൾ നടത്തുകയാണ് രാഷ്ട്രീയ പാർട്ടികൾ. സമ്പർക്കവ്യാപനം വർധിച്ച് പിടിവിടുന്ന അവസ്ഥയിലായിരിക്കുേമ്പാഴും അതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന് നിലയിലാണ് ഇവരുടെ പ്രവർത്തനങ്ങൾ. കോവിഡ് എന്ന മഹാമാരി പടരുേമ്പാൾ സമൂഹത്തോട് പ്രതിബദ്ധതയോടെ പ്രവർത്തിക്കേണ്ട, സമൂഹത്തിന് വഴികാട്ടിയാകേണ്ട പ്രവർത്തകർ, എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് സമരവുമായി തെരുവിലിറങ്ങുന്നത്. പത്തുപേരിൽ കൂടുതൽ പേർ സമരങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്നും പ്രതിഷേധങ്ങൾക്ക് നേരത്തെ അനുമതി വാങ്ങണമെന്നും കോവിഡ് ചട്ടങ്ങളുടെ ഭാഗമായി നിർദേശങ്ങളുണ്ടെന്നും അത് ലംഘിച്ച് നടത്തുന്ന സമരങ്ങൾ രോഗവ്യാപനത്തിന് വഴിവെക്കുമെന്നും ഡെപ്യൂട്ടി കലക്ടർ സി. ബിജു പറഞ്ഞു. സാമൂഹിക അകലം പാലിക്കണമെന്നും ആള്‍ക്കൂട്ടം പാടില്ലെന്നുമുള്ള നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് സമരപരമ്പരകള്‍ അരങ്ങേറുന്നത്. ജൂലൈ ഒന്നു മുതല്‍ ഇതുവരെ ജില്ലയില്‍ മാത്രമായി 12ഓളം സമരങ്ങളും പ്രതിഷേധങ്ങളുമാണ് നടന്നത്. ഇന്ധന വിലവര്‍ധനവും തൊഴിലാളിദ്രോഹ നയങ്ങള്‍ക്കും ഭരണപക്ഷത്തിനുമെതിരെ ലോക്ഡൗണ്‍ ഇളവിന് ശേഷം നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നു. എന്നാല്‍, സ്വര്‍ണക്കടത്ത് കേസ് വന്നതോടെ സമരങ്ങള്‍ ശക്തമായി. വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങൾ കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലായിരുന്നു. മാസ്ക്കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധി പേർ പെങ്കടുത്ത സമരങ്ങൾ കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് നടന്നത്. ഇതിന് പുറമെയാണ് പൊലീസും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവരുടെ സാന്നിധ്യവും. ഉറവിടം അറിയാന്‍ കഴിയാത്ത പോസിറ്റീവ് കേസുകള്‍ നഗരസഭ പരിധിയില്‍ വർധിച്ചുവരുന്ന സാഹചര്യം അവഗണിച്ചുകൊണ്ടുള്ള സമരങ്ങൾ രോഗവ്യാപനത്തിൻെറ ആക്കം കൂട്ടുകയേയുള്ളൂവെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. സമരങ്ങളെ തള്ളിപ്പറയുന്നില്ലെന്നും സമരരീതികൾ മാറ്റേണ്ടതുണ്ടെന്നും മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിലെ ഡോ. ജയകൃഷ്ണൻ പറഞ്ഞു. ആളുകൾ ഒരുമിച്ചു ചേരുന്ന അവസ്ഥ രോഗവ്യാപനത്തിന് വഴിവെക്കുകയേയുള്ളൂ. സർക്കാറിനെ അറിയിക്കേണ്ട പ്രതിഷേധങ്ങൾ അറിയിക്കാൻ രാഷ്ട്രീയ നേതൃത്വം മറ്റ് വഴികൾ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.