കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. എം.കെ. ജയരാജ് തിങ്കളാഴ്ച സ്ഥാനമേൽക്കും. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരെയും ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്ന് ജയരാജ് 'മാധ്യമ'ത്തോട് പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം, അക്കാദമിക് കാര്യങ്ങൾക്കുതന്നെയാകും പ്രാധാന്യം നൽകുക. സ്ഥാനമേറ്റശേഷം ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കുറെ കാര്യങ്ങൾ പഠിക്കാനുമുണ്ട്. വിദ്യാർഥികളുടെ താൽപര്യങ്ങൾക്കുതന്നെയാകും മുൻഗണന. ഗവേഷണ രംഗത്ത് കാലിക്കറ്റിനെ ഉയരങ്ങളിലെത്തിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1991ൽ യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം നേടിയ ജയരാജ് യൂറോപ്യൻ കമീഷൻ ഫെലോഷിപ്പും നേടിയിട്ടുണ്ട്. ടോക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിസിറ്റിങ് പ്രഫസറായിരുന്നു. ഒറിഗോൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഫിസിക്സിലെ അതിനൂതന സാേങ്കതികവിദ്യയുമായി ബന്ധപ്പെട്ടുള്ള ഗവേഷണപ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്നു ഡോ. ജയരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.