യുവാവിനെ കൊലപ്പെടുത്തിയ  കേസില്‍ അന്വേഷണം ഊര്‍ജിതം

മുണ്ടക്കയം: വാഹനം മറികടന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭാര്യയുടെയും മകെൻറയും മുന്നില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടികൂടാനുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.അറസ്റ്റിലായ പ്രധാന പ്രതി കരിനിലം പുതുപ്പറമ്പില്‍ ജയെൻറ (42) കൂട്ടാളികളായ എരുമേലി സ്വദേശി നിഖില്‍, മുണ്ടക്കയം സ്വദേശി ഷെഹിന്‍ എന്നിവര്‍ക്കുവേണ്ടിയാണ് തിരച്ചില്‍.
വാഹനം മറികടക്കുന്നത് സംബന്ധിച്ച തർക്കത്തിനിടെ പടിവാതുക്കല്‍ ആദര്‍ശിനെ (32) ചൊവ്വാഴ്ച രാത്രിയാണ് കരിനിലം പശ്ചിമ റോഡില്‍ പോസ്റ്റ് ഓഫിസിന് സമീപം കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകശേഷം ഒളിവില്‍ പോയ ജയനെ അറസ്റ്റ് ചെയ്‌തെങ്കിലും നിഖില്‍, ഷഹിന്‍ എന്നിവര്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.

നിഖിലിെൻറ എരുമേലി കനകപ്പലെത്ത വീട്ടിലും മുണ്ടക്കയം മുറികല്ലുംപുറത്തെ ഷഹിെൻറ വീട്ടിലും പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച് ഓഫ് ആണ്. ഓഫായ സമയം മുതലുള്ള സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തി അന്വേഷിച്ചു വരുകയാണ്. പ്രതികളുമായി ബന്ധമുള്ള സുഹൃത്തുക്കളുടെ ഫോണ്‍കാളുകള്‍ പരിശോധിച്ചതായും പലരെയും നിരീക്ഷിച്ച് വരുകയാണെന്നും ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

ആദര്‍ശിനെ കുത്തിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുക്കാനായിട്ടില്ല. വണ്ടിപ്പെരിയാര്‍ ഭാഗത്ത് ഉപേക്ഷിച്ചതായാണ് ജയന്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. ഇതിെൻറ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. ചോദ്യം ചെയ്യലില്‍ മറ്റ് രണ്ട് സ്ഥലംകൂടി പറഞ്ഞിട്ടുണ്ട്. ഭാര്യ ഹണി, മകന്‍ ആദവ് എന്നിവര്‍ക്കൊപ്പം രാത്രി 10.30ഓടെ ആദര്‍ശ് കരിനിലത്ത് സുഹൃത്തിനെ കാണാന്‍ പോകുംവഴി റോഡിന് നടുക്ക് ജയന്‍ കാര്‍ നിര്‍ത്തി ഇടുകയും ഇതേ ചൊല്ലി പിന്നീട് കരിനിലം ഭാഗത്തുെവച്ച് സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. വാക്കേറ്റത്തിനിടെ ജയന്‍ ആദര്‍ശിനെ അടിച്ചു. തുടര്‍ന്ന് 12.30ഓടെ ആദര്‍ശ് സുഹൃത്തുക്കളുമായി ജയെൻറ വീടിന് സമീപം എത്തിയതിനെത്തുടർന്ന് സംഘര്‍ഷം ഉണ്ടായെന്നും പൊലീസ് പറഞ്ഞു. ആദര്‍ശിന് ഒപ്പം ഉണ്ടായിരുന്ന നാല് യുവാക്കളുടെ മൊഴി പൊലീസ് ശേഖരിച്ചു. ഒരുവര്‍ഷം മുമ്പ് കാപ്പ ചുമത്തി ജയിലിലടച്ചിരുന്ന ജയന്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങി

Tags:    
News Summary - Youth murder case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.