ഈരാറ്റുപേട്ട: നഗരസഭയിലെ വിവിധപ്രദേശങ്ങളിൽ തകർന്നുകിടക്കുന്ന അഞ്ച് റോഡുകൾക്കുവേണ്ടി 44 ലക്ഷം രൂപ അനുവദിച്ചതിനെതിരെ ഇടത് കൗൺസിലർമാർമാർ നഗരസഭ ഹാളിൽ നടത്തിയ കൈയാങ്കളിയിൽ യു.ഡി.എഫ് പ്രതിഷേധിച്ചു. കാരയ്ക്കാട്, കൊട്ടുകാപ്പള്ളി, മുരുക്കോലി, മാതാക്കൽ, വാക്കാപ്പറമ്പ് റോഡുകൾക്കാണ് തുക അനുവദിച്ചത്. ബാക്കിവരുന്ന തുക ഇരു റോഡുമായി ബന്ധപ്പെടാത്ത കൗൺസിലർമാർക്ക് തുല്യമായി വീതിച്ചു. വികസനവിരുദ്ധരായ കൗൺസിലർമാരെ വാർഡിലെ ജനങ്ങൾ തിരിച്ചറിയണമെന്നും ഇത്തരം കൗൺസിലർമാരെ നിയന്ത്രിക്കണമെന്നും യോഗം ശക്തമായി ആവശ്യപ്പെട്ടു
യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ പി.എച്ച്. നൗഷാദ് അധ്യക്ഷത വഹിച്ചു. കൺവീനർ സിറാജ് കണ്ടത്തിൽ സ്വാഗതം പറഞ്ഞു. ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുനിത ഇസ്മായിൽ, ഡോ. സഹ്ല ഫിർദൗസ്, അൻസർ പുള്ളോലിൽ, കൗൺസിലർമാരായ പി.എം. അബ്ദുൽ ഖാദർ, നാസർ വെള്ളൂപറമ്പിൽ, ഫസൽ റഷീദ്, സുനിൽ കുമാർ, അൻസൽന പരീക്കുട്ടി, ഫാസില അബ്സാർ ഷെഫ്ന അമീൻ, എസ്.കെ. നൗഫൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.