കോട്ടയം: കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. 13,55,37,000 രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആൻറണി ജോർജ് അറിയിച്ചു.
5114 കര്‍ഷകരുടെ 4019.21 ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. റബര്‍, വാഴ, തെങ്ങ്, നെല്ല്, പച്ചക്കറി, കുരുമുളക്, പയർ, കിഴങ്ങുവര്‍ഗങ്ങള്‍, വെറ്റിലക്കൊടി, മരച്ചീനി, കൊക്കോ, ജാതി, കമുക്, കാപ്പി, കശുമാവ്, പ്ലാവ് എന്നിവയാണ് നശിച്ചത്.
കൃഷിനാശം നേരിട്ട കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി www.aims.kerala.gov.in എന്ന പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം. വിളകൾ ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിൽ 15 ദിവസത്തിനകവും ചെയ്തിട്ടില്ലെങ്കിൽ 10 ദിവസത്തിനകവും അപേക്ഷ നല്‍കണം. വിവിധ ബ്ലോക്ക് പഞ്ചായത്ത് മേഖലകളിലെ നാശനഷ്ടക്കണക്ക് ചുവടെ. ബ്ലോക്ക്, കർഷകരുടെ എണ്ണം, തുക (ലക്ഷത്തിൽ) എന്ന ക്രമത്തിൽ.
പള്ളം -768, 434.18, കടുത്തുരുത്തി -558, 294.30, ളാലം- 1632 ,145.62, ഏറ്റുമാനൂർ- 376,160.01, മാടപ്പള്ളി-348,103.74, വൈക്കം- 527,89. 24, ഉഴവൂർ- 481, 60.38, ഈരാറ്റുപേട്ട- 121, 27.84, വാഴൂർ - 229, 19.77, പാമ്പാടി- 65 , 19.67, കാഞ്ഞിരപ്പള്ളി - 9,0.60.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.