കലാശക്കൊട്ട്

പാലാ: രാഷ്ട്രീയ കേരളത്തിൽ ചടുലമായ നിരവധി കരുനീക്കങ്ങൾ കണ്ടിട്ടുള്ള പാലായാണ് തെരഞ്ഞെടുപ്പ് പ്രചാരണ ചൂട് ഏറ്റവുമധികം അറിഞ്ഞിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ നടത്താവൂ എന്ന കർശന നിർേദശം കൊട്ടിക്കലാശത്തിൻെറ നിറംകെടുത്തി. കൊട്ടിക്കലാശത്തിൻെറ ഭാഗമായി ഏതാനും ചില പ്രചരണ വാഹനങ്ങൾ മാത്രമാണ് പാലാ നഗരത്തിൽ എത്തിയത്. അവസാന ദിവസത്തെ കൊട്ടിക്കലാശം പലപ്പോഴും സംഘർഷത്തിൽ എത്തുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞകാലങ്ങളിൽ പൊലീസ് നന്നേ പാടുപെട്ടിരുന്നു. പ്രചാരണ ചൂടിൻെറ ഒരുവിധ അലയൊലികളും ഉയർത്താതെയാണ് പ്രചാരണം സമാപിച്ചത്. KTL mutholi junction തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൻെറ സമാപനം മുത്തോലി ജങ്ഷനിൽ എബ്രാഹം പൊന്നുംപുരയിടത്തിനെ മാണി സി.കാപ്പൻ അഭിനന്ദിച്ചു പാലാ: ബ്രിട്ടനിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂനിയനായ റോയൽ കോളജ് ഓഫ് നഴ്സിങ്ങിൻെറ ലണ്ടൻ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാലാ സ്വദേശി എബ്രാഹം പൊന്നുംപുരയിടത്തിനെ മാണി സി. കാപ്പൻ എം.എൽ.എ അഭിനന്ദിച്ചു. ബ്രിട്ടണിലെ അഞ്ച് ലക്ഷത്തോളം നഴ്സുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ ലണ്ടൻ റീജ്യൻെറ 20 അംഗ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യമലയാളി എന്ന ചരിത്രനേട്ടം കൈവരിച്ച എബ്രാഹം പാലാക്കാർക്ക് അഭിമാനമാണ്. മുത്തോലി പൊന്നുംപുരയിടത്തിൽ പി.എ. ജോസഫിൻെറയും മറിയാമ്മ ജോസഫിൻെറയും മകനാണ് എബ്രഹാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.