ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെകോവിഡ് വാർഡിലെ രോഗികൾക്ക് ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നില്ലെന്ന് വീണ്ടും പരാതി. തിങ്കളാഴ്ച രാവിലെ രോഗികൾക്ക് നൽകിയ ഭക്ഷണം തികയാതെ വന്നതോടെ വിളമ്പിയ ഭക്ഷണത്തിൽനിന്ന് തിരിച്ചെടുക്കുന്ന അവസ്ഥയും ഉണ്ടായി.
പ്രഭാത ഭക്ഷണത്തിന് മൂന്ന് ഇഡ്ഡലിയാണ് രോഗികൾക്കു വിളമ്പിയത്. മുഴുവൻ രോഗികൾക്കും ഇത് തികയാതെ വന്നപ്പോൾ ആദ്യം വിളമ്പിയതിൽനിന്ന് ഒന്നുവീതം തിരികെ എടുത്ത് ബാക്കിയുള്ളവർക്ക് നൽകി. ആവശ്യത്തിന് കുടിവെള്ളവും നൽകിയിരുന്നില്ല. വിവരമറിഞ്ഞ ഒരു സേവന സംഘടന പ്രവർത്തകരാണ് പിന്നീട് ഇവർക്ക് ചൂടുള്ള കുടിവെള്ളം എത്തിച്ചത്. കോവിഡ് ബാധിതർ അധികമില്ലാതിരുന്ന സമയത്ത് പ്രത്യേക മെനു തയാറാക്കിയാണ് ഭക്ഷണം നൽകിയിരുന്നത്. ഇപ്പോൾ രോഗികളുടെ എണ്ണം കൂടിയതോടെ എല്ലാം അവതാളത്തിലായി.
മുമ്പ് രോഗികൾക്ക് ഭക്ഷണം ലഭിക്കാതെ വന്നപ്പോൾ മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് ബന്ധപ്പെട്ട അധികാരികൾ പരാതിയില്ലാത്ത വിധം ഇടപെട്ടിരുന്നു. പഴകിയ ഭക്ഷണം വിളമ്പിയതും വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.