നെടുങ്കണ്ടം: സ്പെഷൽ ബ്രാഞ്ച് എ.എസ.്ഐയും സിവിൽ പൊലീസ് ഓഫിസറും തമ്മിൽ ക്വാർട്ടേഴ്സിൽ നടന്ന സംഘട്ടനത്തിൽ സ്പെഷൽ ബ്രാഞ്ച് എ.എസ.്ഐ വനരാജിനെതിരെ നെടുങ്കണ്ടം പൊലീസ് വധശ്രമത്തിന് കേസെടുത്തു.
വനരാജ് തന്നെ വധിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.ജെ. ജോർജുകുട്ടി സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെ തുടർന്ന് ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതി വധശ്രമത്തിന് കേസെടുക്കാൻ നെടുങ്കണ്ടം സി.ഐക്ക് നിർദേശം നൽകുകയായിരുന്നു.
സംഭവത്തെപ്പറ്റി ജോർജുകുട്ടി പറയുന്നത്: കഴിഞ്ഞ ജൂൺ നാലിന് രാത്രി നെടുങ്കണ്ടത്തെ ക്വാർട്ടേഴ്സിൽനിന്ന് സാധനങ്ങൾ എടുത്ത് താമസം മാറുന്നതിനിെട നെടുങ്കണ്ടത്തെ സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ വനരാജ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന്, വനരാജിെൻറ ക്വാർട്ടേഴ്സ് അടിച്ചുതകർത്തെന്ന പരാതിയിൽ തനിക്കെതിരെ നെടുങ്കണ്ടം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് സസ്പെൻഡ് ചെയ്തു. മർദനമേറ്റ്് താൻ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇൻറിമേഷൻ നൽകിയിട്ടും നെടുങ്കണ്ടം പൊലീസ് കേസെടുക്കാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.