ശബരിഗിരിയിൽ ജലനിരപ്പ് 69 ശതമാനമായി

ചിറ്റാർ: ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ജലസംഭരണികളിൽ ജലനിരപ്പ് ഉയരുന്നു. സംഭരണിയിൽ രണ്ടു ദിവസത്തിനിടെ കാര്യമായ രീതിയിൽ വെള്ളം ഉയർന്നു. പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഇതേത്തുടർന്ന് നീരൊഴുക്ക് ഓരോ മണിക്കൂറിലും വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ നിലയിൽ മഴ ശക്തമായി തുടർന്നാൽ വളരെ പെെട്ടന്ന് തന്നെ പൂർണ സംഭരണ ശേഷിയോടടുത്ത് ജലനിരപ്പ് എത്തിയേക്കാം. ഞായറാഴ്ച ജലനിരപ്പ് 69 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേസമയത്ത് 71 ശതമാനമായിരുന്നു . അതേസമയം 2018ലെ മഹാപ്രളയ സമയത്ത് 78 ശതമാനം വെള്ളം സംഭരണിയിൽ ഉണ്ടായിരുന്നു. പദ്ധതി പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ ലഭിക്കുന്നുണ്ട്. ഞായറാഴ്ച കൊച്ചുപമ്പയിൽ 47 മില്ലിമീറ്ററും കക്കിയിൽ 42 മില്ലിമീറ്ററും മഴ ലഭിച്ചു. 2018ലെ കാലവർഷത്തിൽ 2528 മില്ലിമീറ്ററും 2019 ൽ 830 മില്ലിമീറ്റർ മഴയും ലഭിച്ചു. പദ്ധതി പ്രദേശത്തെ പ്രധാന ജലസംഭരണിയായ 981.46 മീറ്റർ ശേഷിയുള്ള കക്കി- ആനത്തോട് അണക്കെട്ടിൽ 972.19 മീറ്ററും 986.33 മീറ്റർ ശേഷിയുള്ള കൊച്ചു പമ്പ അണക്കെട്ടിൽ 973.40 മീറ്ററുമാണ് ജലനിരപ്പ്. 192.63 മീറ്റർ ശേഷിയുള്ള മൂഴിയാർ അണക്കെട്ടിൽ 188.5 മീറ്റർ ജലനിരപ്പുണ്ട്. മൂഴിയാർ അണക്കെട്ടിൽ രണ്ടാം നമ്പർ ഷട്ടർ അഞ്ച് സെൻറീ മീറ്ററും മണിയാർ അണക്കെട്ടിൻെറ അഞ്ചു ഷട്ടറുകളും 10 സെൻറീ മീറ്റർ വീതം ശനിയാഴ്ച രാത്രി മുതൽ ഉയർത്തിയിരിക്കുകയാണ്. ptl__water level kakky dam ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി അണക്കെട്ടിലെ ജലനിരപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.