യു.ഡി.എഫ് സ്ഥാനാർഥി നിർണയം: ആദ്യ ചർച്ച 27ന്

കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതോടെ ഒഴിവുവരുന്ന തദ്ദേശ, നിയമസഭ സീറ്റുകളുടെ വീതംവെക്കൽ ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം 27ന് കോട്ടയത്ത് േചരും. 28ന് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ സീനിയർ നേതാക്കളുടെ യോഗവും നടക്കും. ജോസ് വിഭാഗം മത്സരിച്ചിരുന്ന മുഴുവൻ സീറ്റുകളിലും ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് ഉന്നതാധികാര സമിതി ചേരുന്നത്. മുന്നണിയിലെ മറ്റുകക്ഷികളുടെ അഭിപ്രായം ആരായുകയാണ് ലക്ഷ്യം. ഏതാനും സീറ്റുകളിൽ കോൺഗ്രസും ഒരുസീറ്റിൽ മുസ്ലിം ലീഗും ആഗ്രഹം പ്രകടിപ്പിച്ചതും ഇക്കാര്യം മുന്നണി കൺവീനറുടെ മുമ്പാകെ ഉയർത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഉന്നതതല ചർച്ചക്ക് വഴിയൊരുങ്ങിയത്. എല്ലാ സീറ്റുകളും വിട്ടുതരണമെന്ന പി.ജെ. ജോസഫിൻെറ ആവശ്യം കോൺഗ്രസ് നേതൃത്വം മുളയിലെ നുള്ളി. സ്ഥാനാർഥി നിർണയത്തിൽ എല്ലാവരും വിട്ടുവീഴ്ചക്ക് തയാറാകണമെന്ന പൊതുനിർദേശം കഴിഞ്ഞദിവസം ഉയർന്നിരുന്നു. സ്ഥാനാർഥി വിഷയം അടക്കം ചർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യവിഴുപ്പലക്കലിന് ഉപയോഗിക്കരുതെന്നും അഭിപ്രായം ഉയർന്നിരുന്നു. ചർച്ചകളെല്ലം നേതൃതലത്തിൽ മതിയെന്നും അംഗീകരിച്ചിട്ടുണ്ട്. ജോസഫ് വിഭാഗത്തിന് എത്ര സീറ്റ് നൽകുമെന്ന കാര്യത്തിൽ കോട്ടയത്ത് ധാരണയായശേഷം സംസ്ഥാനതലത്തിൽ അന്തിമ പ്രഖ്യാപനം എന്നതാണ് ഇപ്പോഴത്തെ തീരുമാനം. അതിനിടെ, ജോസ് കെ. മാണിയെ മാതൃകയാക്കി കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ മറ്റ് ജനപ്രതിനിധികളും രാജിവെക്കണമെന്ന് കോൺഗ്രസും കേരള കോൺഗ്രസിൻെറ വോട്ടുവാങ്ങി ജയിച്ചവർ രാജിവെക്കണമെന്ന് കേരള കോൺഗ്രസും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.