കോട്ടയം: കണക്കുകളിൽ കൃത്രിമംകാട്ടി പണം തട്ടിയ കേസിൽ കോട്ടയം ജില്ല കോഓപറേറ്റിവ് ബാങ്ക് സ്പെഷൽ സെയിൽസ് ഓഫിസറായിരുന്ന അയ്മനം സ്വദേശിക്ക് 10വർഷം തടവ്. അയ്മനം പാണ്ഡവംകര ദർശനയിൽ പി.ആർ. ഷാജിയെയാണ് (71) വിജിലൻസ് കോടതി ശിക്ഷിച്ചത്. കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.ജി. സനൽകുമാറാണ് രണ്ടുവകുപ്പുകളിലായി 10 വർഷം, 6 മാസം എന്നിങ്ങനെ കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചത്. വിവിധ വകുപ്പ് പ്രകാരമുള്ള ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. ഷാജി സ്പെഷൽ സെയിൽസ് ഓഫിസറായിരുന്നു. 1997 ഡിസംബർ മുതൽ 2001 ഓഗസ്റ്റ് വരെ കാലയളവിൽ ലോൺ കുടിശ്ശിക വരുത്തിയ ആളുകളിൽനിന്നും പിരിച്ചെടുത്ത പണം ജില്ല കോഓപറേറ്റിവ് ബാങ്കിൽ അടക്കാതെ കണക്കുകളിൽ കൃത്രിമം കാണിച്ച് 79,000 രൂപ കവർന്നുവെന്നായിരുന്നു കേസ്. വിജിലൻസാണ് തട്ടിപ്പ് കണ്ടെത്തി േകസ് രജിസ്റ്റർ ചെയ്തത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രാജ്മോഹൻ ആർ.പിള്ള ഹാജരായി. വിജിലൻസ് കോട്ടയം യൂനിറ്റ് ഡിവൈ.എസ്.പി പി.വി. വർഗീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ ബേബി എബ്രഹാമായിരുന്നു അന്വേഷണം. ഡി.വൈ.എസ്.പി പി. കൃഷ്ണകുമാറായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. വൈദ്യുതി മുടങ്ങും അതിരമ്പുഴ: അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻെറ പരിധിയിലെ മുടിയൂർക്കര, വെസ്ക്കോ, ഐ.സി.എച്ച്, അമ്മൻചേരി, അമലഗിരി, ബി.കെ. കോളജ്, കളമ്പുകാട്ടുമല, ഓട്ടക്കാഞ്ഞിരം, എം.ജി. യൂനിവേഴ്സിറ്റി ഏന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഏട്ടുമുതൽ വൈകീട്ട് അഞ്ചുവരെ മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.