കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കും. ദേശീയ പാത 183 നോട് ചേർന്നാകും ആധുനിക സംവിധാനത്തോടെ മൂന്നുനിലയിലായി പുതിയ മന്ദിരം നിർമിക്കുക. പഞ്ചായത്ത് ഓഫിസ് മന്ദിരത്തോടൊപ്പം എം.എൽ.എ ഓഫിസും ഓഡിറ്റോറിയവും വ്യാപാര സമുച്ചയവും ഉണ്ടാകും. ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്‍റെ ആസ്തിവികസന ഫണ്ടിൽനിന്ന് 2.95 കോടി ചെലവഴിച്ചാണ് പുതിയ ഓഫിസ് പണിയുക. 11,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന്‍റെ നിർമാണച്ചുമതല എൽ.എസ്.ജി.ഡി വിഭാഗത്തിനാണ്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഓഫിസിനു മുന്നിൽ വ്യാപാര സമുച്ചയം നിർമിക്കുക. ഇതിനായി കഴിഞ്ഞ ബജറ്റിൽ മൂന്ന് കോടി നീക്കിവെച്ചിരുന്നു ..................... 'വൈദ്യുതി ബില്ലടക്കാൻ സിവിൽ സ്റ്റേഷനിൽ കൗണ്ടർ വേണം' കാഞ്ഞിരപ്പള്ളി: വൈദ്യുതി ബില്ലടക്കാൻ കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷനിൽ കൗണ്ടർ തുറക്കണമെന്ന് ആവശ്യം. കാഞ്ഞിരപ്പള്ളി നഗരത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ മേജർ സെക്ഷൻ ഓഫിസ് രണ്ടു കിലോമീറ്റർ അകലെയുള്ള മണ്ണാറക്കയത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. മണ്ണാറക്കയത്തേക്ക് വേണ്ടത്ര യാത്ര സൗകര്യമില്ലാത്ത സ്ഥിതിയാണ്. ഇവിടെ എത്തിച്ചേരാൻ ബുദ്ധിമുട്ടുകയാണ്. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നാലായിരത്തോളം ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് കാഞ്ഞിരപ്പള്ളി നഗരത്തിലുണ്ട്. ധർണ കാഞ്ഞിരപ്പള്ളി: ഇന്ധന വിലവർധനയിൽ വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി എട്ടിന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ധർണ നടത്തും. ജില്ല വൈസ് പ്രസിഡന്‍റ് പി.എ. ഇർഷാദ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.