വൈക്കത്തിന് നേട്ടം -സി.കെ. ആശ

വൈക്കം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത വെള്ളൂര്‍ പേപ്പർനിര്‍മാണ ശാലയുടെ (കെ.പി.പി.എല്‍) പുനരുദ്ധാരണത്തിന് 20 കോടി, വൈപ്പിന്‍പടി-ടി.വി പുരം റോഡ് ബി.എം ബി.സി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് 10 കോടി, പി. കൃഷ്ണപിള്ള സ്മാരക നിര്‍മാണത്തിന് രണ്ടുകോടി രൂപ, രണ്ട് പുതിയ സോളാര്‍ ബോട്ട് എന്നിവയും സംസ്ഥാന ബജറ്റിൽ വൈക്കത്തിന് അനുവദിച്ചതായി സി.കെ. ആശ എം.എൽ.എ അറിയിച്ചു. വൈക്കത്തെ പ്രധാന റോഡുകളെല്ലാം വീതികൂട്ടി പുനരുദ്ധരിക്കുന്നതിന്‍റെ ഭാഗമായാണ് വൈപ്പിന്‍പടി-മടിയത്തറ-കൊച്ചുകവല-കച്ചേരിക്കവല-ടി.വി പുരം റോഡ് നവീകരിക്കുന്നത്. വൈക്കം നിയോജക മണ്ഡലത്തില്‍ ബി.എം ബി.സി നിലവാരത്തിലേക്കുയര്‍ത്തുന്ന ഏഴാമത്തെ റോഡാണ് വൈപ്പിന്‍പടി-ടി.വി പുരം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളയുടെ പേരില്‍ ജന്മനാടായ വൈക്കത്ത് സ്മാരകം നിര്‍മിക്കണമെന്ന ആവശ്യത്തിനും ബജറ്റില്‍ അംഗീകാരമായി. വൈക്കം-തവണക്കടവ് ഫെറിയിലാണ് രണ്ട് സോളാര്‍ ബോട്ട് അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.