പാലായിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; ഏഴുപേർ പിടിയിൽ

പാലാ: വള്ളിച്ചിറയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് പരിശോധനയിൽ നടത്തിപ്പുകാരനടക്കം നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും പിടിയിലായി. പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളായ സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി അഭയകേന്ദ്രത്തിലേക്ക് മാറ്റി. നടത്തിപ്പുകാരൻ പാലാ ഉള്ളനാട് കവിയിൽ ജോസഫ് (ടോമി -57), ഇടപാടുകാരായ പൂവരണി ആനകുത്തിയിൽ ബാലകൃഷ്ണൻ നായർ (ബിനു -49), തോടനാട് കാരിത്തോട്ടിൽ മനോജ് (39), ചെങ്ങളം കാഞ്ഞിരമറ്റം ബോബി (57) എന്നിവരെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി. ടോംസണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നതായി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. ഒരുമാസത്തിലേറെയായി പ്രദേശം കേന്ദ്രീകരിച്ച് പെൺവാണിഭസംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. മധ്യകേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് ഇടപാടുകാർ എത്തിയിരുന്നതായും പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. എസ്.ഐ അഭിലാഷ്, എ.എസ്.ഐ ഷാജി കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ബിജു, രമ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.