കോട്ടയം: പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്ക് തീർക്കാൻ വരരുതെന്ന് സി.പി.എമ്മിനോട് കേന്ദ്ര മന്ത്രി വി. മുരളീധരൻ. തിരുവല്ലയിലെ സമാധാന അന്തരീക്ഷം തകർക്കരുത്. അവിടെ സി.പി.എം -ആർ.എസ്.എസ് സംഘർഷങ്ങൾ ഉണ്ടായിട്ടില്ല. പൊലീസിനെ ഭീഷണിപ്പെടുത്തി സന്ദീപിേൻറത് രാഷ്ട്രീയ കൊലപാതകം ആക്കാനാണ് ശ്രമമെന്നും പൊലീസിനെക്കൊണ്ട് എഫ്.ഐ.ആർ തിരുത്തിച്ചതായും മുരളീധരൻ പറഞ്ഞു. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളിൽ ഒരാൾ നേരത്തേ യുവമോർച്ചയിൽ പ്രവർത്തിച്ചിരുന്നു. വഴിവിട്ട പ്രവർത്തനങ്ങൾക്ക് അയാളെ ഒഴിവാക്കിയിട്ടുള്ളതുമാണ്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളോ കഞ്ചാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ കൊലപാതകത്തിന് പിറകിൽ ഉണ്ടോ എന്ന് അന്വേഷിക്കണം. ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ കഞ്ചാവു മാഫിയകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയാറാവണം. കെ റെയിൽ ഹരിത പദ്ധതിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കള്ളൻ സത്യസന്ധനാണെന്നു പറയുന്നതിനു തുല്യമാണത്. ഉപദേശികൾ എഴുതി കൊടുക്കുന്നതെല്ലാം വിളിച്ച് പറയരുത്. പാലാ ബിഷപ്പ് നാർകോട്ടിക് ജിഹാദിനെ കുറിച്ചു പറഞ്ഞപ്പോൾ എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു. ഇപ്പോൾ േകരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ആ സമീപനങ്ങളുടെ പ്രത്യാഘാതങ്ങളാണ്. ചില സമുദായങ്ങൾക്ക് പ്രത്യേക അധികാരമുണ്ടെന്നാണ് സി.പി.എം കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു. ബിഷപ് ഹൗസിലെത്തിയാണ് അദ്ദേഹം മാർ കല്ലറങ്ങാട്ടിനെ കണ്ടത്. സൗഹൃദസന്ദർശനം മാത്രമായിരുന്നു എന്നും മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.