കോട്ടയം: ജില്ലയുടെ കിഴക്കൻ േമഖലയിൽ ചൊവ്വാഴ്ചയും ശക്തമായ മഴ തുടർന്നു. അതേസമയം നഗരത്തിൽ പകൽ മഴക്ക് ശമനമുണ്ടായിരുന്നു. ഉച്ചക്ക് വെയിൽ തെളിഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ചാറ്റൽ മഴ തുടങ്ങി. ആറുകളിൽ ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് മുന്നറിയിപ്പുനില വരെ എത്തിയിരുന്നു. ഉച്ചയോടെ കുറഞ്ഞു. പെയ്ത്തുവെള്ളത്തിനൊപ്പം കിഴക്കൻവെള്ളം കൂടി എത്തിയതോടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി. പാലാ ഭാഗത്ത് മഴ ശക്തമായിരുന്നതിനാൽ പടിഞ്ഞാറൻ മേഖലയിൽ ഇനിയും വെള്ളം ഉയരും. ഇളങ്കാട് വാഗമൺ റോഡിൽ മേലേത്തടത്ത് റോഡ് ഇടിഞ്ഞ് വീടിന് അപകട ഭീഷണിയായതിനെ തുടർന്ന് കുടുംബത്തെ മാറ്റി പാർപ്പിച്ചു. വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയുടെ 22 അംഗ സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.