ഗാന്ധിനഗർ: അനധികൃത കച്ചവട സ്ഥാപനങ്ങളും പാതയോരത്തെ തട്ടുകടകളും പഞ്ചായത്ത് അധികൃതർ വീണ്ടും നീക്കി. മെഡിക്കൽ കോളജിന് മുന്നിലുള്ള പാതയോരത്തെ തട്ടുകടകൾ കോടതിവിധി ലംഘിച്ച് വീണ്ടും സജീവമായ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡൻറ് റോസ്ലി ടോമിച്ചനും പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് ഗാന്ധിനഗർ പൊലീസിൻെറ സഹായത്തോടെ നീക്കിയത്. തട്ടുകടകൾ നീക്കണമെന്നും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും 2020ൽ ഹൈകോടതിയിൽനിന്ന് വിധി ഉണ്ടായിരുന്നു. ഈ വിധി നിലനിൽക്കുമ്പോൾ തന്നെയാണ് റോഡ് പുറമ്പോക്കിലും പഞ്ചായത്ത് വകസ്ഥലത്തും തട്ടുകടകളും മറ്റു കച്ചവട സ്ഥാപനങ്ങളും വീണ്ടും പ്രവർത്തിച്ചുതുടങ്ങിയത്. പഞ്ചായത്ത് അനുവദിച്ചുനൽകിയ സ്ഥലത്തും വ്യാപകമായ കൈയേറ്റം നടന്നിട്ടുള്ളതായി പഞ്ചായത്ത് അധികൃതർക്ക് ബോധ്യമായി. കടകൾ മൂന്ന് മീറ്ററോളം ദൂരം ഇറക്കിക്കെട്ടി കൈവശപ്പെടുത്തിയിട്ടുമുണ്ട്. രാത്രി പാതയോരത്ത് തട്ടുകടകൾ പ്രവർത്തിക്കുന്നത് നീക്കാൻ പൊലീസ് സഹായത്തോടെ നടപടി സ്വീകരിക്കുമെന്നും പ്രസിഡൻറ് റോസ്ലി ടോമിച്ചൻ പറഞ്ഞു. ആർപ്പൂക്കര പഞ്ചായത്ത് 35ലധികം വർഷം നിയമപോരാട്ടം നടത്തിയാണ് പഞ്ചായത്തിൻെറ ഭൂമിയിൽ അനധികൃതമായി തട്ടുകടകളും മറ്റു കച്ചവട സ്ഥാപനങ്ങളും നടത്തിയവരെ കഴിഞ്ഞവർഷം ഒഴിപ്പിച്ചത്. കൈയേറ്റം തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.