മൃതദേഹം വീട്ടുവളപ്പില്‍ ദഹിപ്പിച്ച സംഭവം: ഇടവക വികാരി മാപ്പുപറയണം -ഓപണ്‍ ചര്‍ച്ച് മൂവ്‌മൻെറ് കോട്ടയം: ചേര്‍ത്തല തിരുനല്ലൂര്‍ സൻെറ് ജോസഫ് ചര്‍ച്ച് ഇടവക അംഗത്തിൻെറ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കാതെ വീട്ടുവളപ്പിൽ ദഹിപ്പിച്ചതിനെച്ചൊല്ലി ഇടവക വികാരി കള്ളം പ്രചരിപ്പിക്കുന്നതായി കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനമായ ഓപണ്‍ ചര്‍ച്ച് മൂവ്‌മൻെറ് (ഒ.സി.എം) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വിശ്വാസികളുടെയും കന്യാസ്ത്രീകളുടെയും മേല്‍ ഒരുകൂട്ടം പുരോഹിതര്‍ നടത്തുന്ന അതിക്രമങ്ങളിലും ലൈംഗിക ചൂഷണങ്ങളിലും മൃതദേഹങ്ങളോടുള്ള അനാദരവിലും പ്രതിഷേധിച്ചാണ് ഓപണ്‍ ചര്‍ച്ച് മൂവ്മൻെറിൻെറ ആഭിമുഖ്യത്തിൽ ഇടവക അംഗം വെളീപ്പറമ്പില്‍ മത്തായിയുടെ മൃതദേഹം വികാരിയെ ഒഴിവാക്കി വീട്ടുവളപ്പില്‍ ആചാരപൂർവം ദഹിപ്പിച്ചത്. മത്തായിയുടെ വീട്ടിലേക്കുള്ള വഴി 2012ല്‍ ഇടവക വികാരി കെട്ടിയടച്ചതിലുള്ള തര്‍ക്കമാണ് കാരണമെന്നാണ് വികാരി ഫാ. ജേക്കബ് കൊഴുവള്ളി പ്രചരിപ്പിക്കുന്നത്. ഇത് അടിസ്ഥാനരഹിതമാണ്. കത്തോലിക്കസഭയില്‍ ഇടവക അംഗത്തിൻെറ മൃതദേഹം വികാരിയെ ഒഴിവാക്കി സഭയുടെ എല്ലാ ആചാരത്തോടെയും വീട്ടുവളപ്പില്‍ ദഹിപ്പിക്കുന്നത് ആദ്യത്തെ സംഭവമാണ്. സഭയില്‍ വലിയ സാമൂഹിക പരിഷ്‌കരണത്തിനും നവീകരണത്തിനും തുടക്കംകുറിച്ച ഈ സംഭവം വഴിതിരിച്ചുവിടുന്നതിനും വിശ്വാസികളെ കബളിപ്പിക്കുന്നതിനുമാണ് വികാരിയുടെ ശ്രമം. മത്തായിക്ക് മക്കളില്ലാത്തതിനാല്‍ അനുജൻെറ മകന്‍ ജിമ്മിയെ ദത്തെടുത്തിരുന്നു. അന്നുമുതല്‍ ഈ സ്വത്തുതട്ടിയെടുക്കാന്‍ പുരോഹിതര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഒന്നര ഏക്കർ ഭൂമിയിൽ പാതി പള്ളി പണിയാന്‍ ദാനം നല്‍കിയവരാണ് മത്തായിയുടെ കുടുംബം. വഴിയടച്ച സംഭവവും ഇപ്പോഴത്തെ സംസ്‌കാര ചടങ്ങും തമ്മില്‍ ബന്ധമില്ല. മത്തായിയുടെ മൃതദേഹത്തെയും കുടുംബത്തെയും അപമാനിച്ചതിന് ഫാ. ജേക്കബ് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ പറഞ്ഞു. ചെയര്‍മാന്‍ റെജി ഞള്ളാനി, മത്തായിയുടെ മകന്‍ ജിമ്മി, സംസ്ഥാന സെക്രട്ടറി കെ.കെ. ജോസ് കണ്ടത്തില്‍, സംസ്ഥാന കമ്മിറ്റി അംഗം സെബാസ്റ്റ്യന്‍ ചേക്കാത്ര, കോട്ടയം റീജനല്‍ കമ്മിറ്റി ചെയര്‍മാന്‍ ഒ.ഡി. കുര്യാക്കോസ്, ഇടുക്കി റീജനല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എല്‍ അഗസ്തി എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.