നിബന്ധനകൾ പാലിച്ചും പാരമ്പര്യം ലംഘിക്കാതെയുമാകും തിരുവാഭരണ ഘോഷയാത്ര -പി.എൻ. നാരായണവർമ

റാന്നി: സർക്കാർ നിബന്ധനകൾ പാലിച്ചും കീഴ്വഴക്കവും പാരമ്പര്യവും ലംഘിക്കാതെയുമായിരിക്കും ഇത്തവണ തിരുവാഭരണ ഘോഷയാത്രയെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി പി.എൻ. നാരായണവർമ. വഴിനീളെയുള്ള സ്വീകരണം, തിരുവാഭരണദർശനം, വിഭൂതി നൽകൽ എന്നിവ ഒഴിവാക്കും. പ്രതീകാത്മകമായി പന്തളം കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന നെയ്ത്തേങ്ങയിലെ നെയ്യ് ഉപയോഗിച്ചാണ് ഇത്തവണ മകരവിളക്ക് പൂജകൾ സമാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ധാരണപ്രകാരം യുവാവായ രാജപ്രതിനിധിയെയാണ് ഇക്കുറി അയക്കുന്നതെന്നും നാരായണവർമ പറഞ്ഞു. തിരുവാഭരണപാത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ തിരുവാഭരണ പാതയിൽ സംഘടിപ്പിച്ച ശ്രമപൂജ റാന്നി വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവാഭരണ പാതയിൽ കീക്കൊഴൂർ മുതൽ ആയിക്കൽ വരെ നവീകരണത്തിന് ഒരുകോടിയും കല്ലാറിന് കുറുകെ പേങ്ങാട്ടുകടവിലെ പാലത്തിൻെറ സമാപന പാതക്കും മറ്റുമായി അഞ്ചുകോടിയും ഉടൻ അനുവദിക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ രാജു എബ്രഹാം എം.എൽ.എ പറഞ്ഞു. തിരുവാഭരണപാത സംരക്ഷണ സമിതി വർക്കിങ് ചെയർമാൻ വി.കെ. രാജഗോപാൽ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ പ്രസാദ് കുഴികാല, ജനപ്രതിനിധികളായ സിന്ധു സഞ്ജയൻ, അമ്പിളി പ്രഭാകരൻ നായർ, മന്ദിരം രവീന്ദ്രൻ, കെ.ആർ. പ്രകാശ്, എൻ.ജി. ഉണ്ണികൃഷ്ണൻ, പന്തളം ക്ഷേത്രം പ്രസിഡൻറ് പൃത്ഥിലാൽ, എം.ആർ. അനിൽകുമാർ, വി.പി. രാഘവൻ, പി.ആർ. ബാലൻ, ശിവദാസ് കൈമൾ, മനോജ് കോഴഞ്ചേരി, ബിജു വൈക്കം, ബിനു കരുണൻ, പി.കെ. സുധാകരൻപിള്ള എന്നിവർ സംസാരിച്ചു. ചിത്രം: PTL Thiruvabharana Patha തിരുവാഭരണ പാതയിലെ ശുചീകരണ പരിപാടി റാന്നി വൈക്കത്ത് പന്തളം പാലസ് സെക്രട്ടറി പി.എന്‍. നാരായണവർമ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.